യുഎസ് വിസകൾക്കു $250 ഡോളർ സർചാർജ് കൂടി 2026 മുതൽ നിലവിൽ വരും

New Update
Gffgb

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' നിയമമായതോടെ 2026 മുതൽ ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, താത്കാലിക ജീവനക്കാർ വിസയ്ക്കു ഗണ്യമായി ഉയർന്ന തുക നൽകേണ്ടി വരും. മിക്ക നോൺ-ഇമിഗ്രന്റ് വിസകൾക്കും ഇപ്പോഴുള്ള നിരക്കുകൾക്കു പുറമെ $250 'വിസ ഇന്റഗ്രിറ്റി ഫീ' ഉണ്ടാവും.

Advertisment

ബി-1/ബി-2 ടൂറിസ്റ്റ്-ബിസിനസ് വിസകൾ, എഫ്, എം സ്റ്റുഡന്റ് വിസകൾ, എച്-1 ബി വർക് വിസകൾ, ജെ-1 എക്സ്ചേഞ്ച് വിസകൾ എന്നിവയ്ക്ക് ഈ സർചാർജ് ബാധകമാണ്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസ് വിസ കിട്ടാനുളള മൊത്തം ചെലവ് ഏതാണ്ട് $480 വർധിക്കും -- നിലവിലുള്ളതിന്റെ ഇരട്ടിയോളം.

ഇതൊരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണെന്നും തിരിച്ചു നൽകുമെന്നും വ്യവസ്ഥയുണ്ട്. പണം തിരിച്ചു കിട്ടണമെങ്കിൽ വിസ ഉപയോഗിക്കുന്നവർ അതുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചിരിക്കണം.

ഹോംലാൻഡ് സെക്യൂരിറ്റി ശേഖരിക്കുന്ന സർചാർജ് നയതന്ത്ര വിസകൾക്കു മാത്രം ഒഴിവാക്കിയിട്ടുണ്ട്.

അടിസ്ഥാന $185 വിസ നിരക്കിൽ മാറ്റമില്ല. എൻട്രി/എക്‌സിറ്റ് ട്രാക്കിങ്ങിനു $24 നിരക്കുണ്ട്. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ എസ് ടി എ) ഉപയോഗിക്കുന്നവർ $13 അധികം നൽകണം. ഇലക്ട്രോണിക് വിസ അപ്‌ഡേറ്റ് സിസ്റ്റം (ഇ വി യു എസ്) ഉപയോഗിക്കുന്നവർ 30 ഡോളറും.  

കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാൻ പുതിയ നിയമത്തിൽ $150 ബില്യൺ കൊള്ളിച്ചിട്ടുണ്ട്. 2029 വരെയുള്ള ചെലവാണത്. അതിനാവശ്യമായ പണത്തിനു ഒരു വരുമാന മാർഗമാണ് കൂട്ടിയ വിസ നിരക്കുകൾ. വിദേശത്തേക്ക് പണം അയക്കാൻ 1% നികുതിയും പുതുതായി വന്നിട്ടുണ്ട്.

വർധിച്ച തുകകൾ താങ്ങാൻ കഴിയാതെ നല്ലൊരു ശതമാനം വിദ്യാർഥികൾ പിൻവാങ്ങുമെന്നു വിമർശകർ പറയുന്നുണ്ട്.

Advertisment