യുഎസ് വിട്ട വിദേശ വിദ്യാർഥികൾക്കു തിരിച്ചു വരാൻ കഴിയാതെ വിസ റദ്ദായി

New Update
Fhfufi

കോടതികളിൽ നിരന്തരം വെല്ലുവിളി ഉണ്ടായതിനെ തുടർന്നു ട്രംപ് ഭരണകൂടം വിദേശവിദ്യാർഥികൾക്കു സെവിസ് തിരിച്ചു നൽകാൻ തീരുമാനിച്ചെങ്കിലും നാടുകടത്തൽ ഭയന്ന് ഇന്ത്യയിലേക്കു പലായനം ചെയ്തവർ അവിടെ പെട്ടുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നു. കാരണം, യുഎസ് വിട്ടതോടെ അവരുടെ വിസകൾ റദ്ദായി. 

Advertisment

സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫോർമേഷൻ സിസ്റ്റം എന്ന സെവിസ് എന്നാൽ വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന യുഎസ് ഫെഡറൽ ഡാറ്റാ ബേസ് ആണ്. ഏതെങ്കിലും വിദ്യാർഥിയുടെ സെവിസ് റെക്കോർഡിൽ ടെർമിനേറ്റഡ് എന്ന് അടിച്ചാൽ ആ വിദ്യാർഥിക്കു തുടരാൻ കഴിയില്ല.

ഒരു മുന്നറിയിപ്പും ഇല്ലാതെ സെവിസ് റെക്കോർഡ് റദ്ദാക്കിയപ്പോൾ നാട്ടിലേക്കു പോയ തെലുങ്കാന സ്വദേശിയുടെ കഥ 'ഇന്ത്യൻ എക്സ്പ്രസ്' പറയുന്നു. ഏപ്രിൽ 19നു നാട്ടിൽ എത്തിയ 25കാരൻ മാസ്റ്റേഴ്സ് വിദ്യാർഥി 10 ദിവസം കഴിഞ്ഞു സെവിസ് റെക്കോർഡ് നോക്കുമ്പോൾ അത് പുനഃസ്ഥാപിച്ചതായി കണ്ടെത്തി.

തിരിച്ചു യുഎസിലേക്കു പോകണമെന്നുണ്ട്. പ്രശ്നം പക്ഷെ വിസ റദ്ദായി എന്നതാണ്.  

സെവിസ് റദ്ദാക്കുന്നതിനെതിരെ കോടതിയിൽ കേസുകൾ കുമിഞ്ഞു കൂടിയത് കൊണ്ടാണ് ഗവൺമെന്റ് നടപടി തിരുത്തിയതെന്നു ഹ്യുസ്റ്റണിലെ ഇമിഗ്രെഷൻ അറ്റോണി രാഹുൽ റെഡ്‌ഡി പറഞ്ഞു. അല്ലാതെ ഗവൺമെന്റിനു പെട്ടെന്ന് മഹാമനസ്കത ഉണ്ടായിട്ടല്ല.

എന്നാൽ വിസകൾ റദ്ദാക്കുന്നതിനെതിരെ കേസുകൾ കാര്യമായി ഉണ്ടായിട്ടില്ല. സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് അവ റദ്ദാക്കാൻ അധികാരവുമുണ്ട്.തിരിച്ചു വരാൻ പുതിയ വിസ വേണം. അവിടെയാണ് പ്രശ്നം.

എന്നാൽ യുഎസിൽ തന്നെ തുടരുന്ന വിദ്യാർഥികൾക്ക് സെവിസ് തിരിച്ചു കിട്ടിയാൽ തുടരാനും ജോലി ചെയ്യാനും സാധിക്കും.