/sathyam/media/media_files/2025/03/30/lwfjegWg9KWhjWUBRfcb.jpg)
അമേരിക്ക: ടെസ്ല മേധാവി അലൻ മസ്ക്കിനെതിരെ അമേരിക്കയിലും യൂറോപ്പിലും വ്യാപക പ്രതിഷേധം തുടരുകയാണ്. അമേരിക്കൻ സർക്കാരിൽ മസ്‌ക്കിന്റെ കൈകടത്തൽ അമേരിക്കയെ മാത്രമല്ല ലോകം മുഴുവനും നാശത്തിലേക്കാണ് നയിക്കുന്നതെന്നാരോപിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. അമേരിക്കയിലും യുറോപ്പിലുമുള്ള ടെസ്ലയുടെ ഷോറൂമുകൾക്കുമുന്നിലാണ് പ്രകടനങ്ങൾ നടക്കുന്നത്.
/sathyam/media/media_files/2025/03/30/reQWzySmVLE6XLySAcj1.jpg)
അമേരിക്കയുടെ പല രഹസ്യ ഡാറ്റകളും മാസ്ക്ക് മനസ്സിലാക്കാ നുതകുന്നത് അപകടമാണെന്നും ആളുകൾ പറയുന്നു. പ്രതിഷേധക്കാർ മൂന്ന് ആവശ്യങ്ങളാണ് ലോകജനതയോട് അഭ്യർത്ഥിക്കുന്നത്. ടെസ്ലയുടെ കാറുകൾ ബഹിഷ്‌ക്കരിക്കുക, ടെസ്ലയുടെ ഓഹരികൾ വിൽക്കുക, ടെസ്ല ടേക്ക് ഡൌൺ പ്രക്ഷോഭത്തിൽ പങ്കാളികളാകുക.
/sathyam/media/media_files/2025/03/30/UCoW3NJ2zDPtvdnyarM7.jpg)
പ്രക്ഷോഭം നാൾക്കുനാൾ കടുക്കുകയും ടെസ്ലയുടെ കാർവിൽപ്പന മരവിക്കുകയും ഷെയറുകൾ ആളുകൾ വിറ്റഴിക്കാൻ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മെയ് ആദ്യവാരം അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് എന്ന പദവി അലൻ മസ്ക്ക് രാജി വയ്ക്കുമെന്നാണ് സൂചന. പ്രഖ്യാപനം ഉടനുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us