മാഡിസൺ: കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിൽ ഏകദേശം 200 ഓളം തപാൽ വോട്ടുകൾ (ഇബാലറ്റുകൾ) എണ്ണാതെ പോയതിനെക്കുറിച്ചുള്ള അന്വേഷണം നടക്കവെ, വിസ്‌കോൻസെൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജി വെച്ചു.
മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫിസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്സെൽ-ബെലിന്റെ രാജി സ്വീകരിച്ചു. വിറ്റ്സെൽ-ബെൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജി സമർപ്പിച്ചത്. എന്നാൽ വിറ്റ്സെൽ-ബെലിന്റെ തീരുമാനം മാറ്റുന്നതിനായി ഏതാനും ദിവസങ്ങൾ അനുവദിച്ചതിനാലാണ് മേയർക്ക് രാജി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നതെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ അറിയിച്ചു.
192 ബാലറ്റുകൾ എണ്ണുന്നതിൽ വിറ്റ്സെൽ-ബെൽ പരാജയപ്പെട്ടുവെന്നും ഇത് ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് വിസ്‌കോൻസെൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു.