ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സഹകരണം ശക്തിപ്പെടുത്തുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Hhhbgt

വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ട് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും. ബ്രെക്സിറ്റിനു ശേഷം ഇതാദ്യമായാണ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വ്യാപാര, പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടുന്നത്.

Advertisment

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്ററാര്‍മര്‍ മുന്‍കൈയെടുത്ത് ലണ്ടനില്‍ ഇയു നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പ്രതിരോധ സഹകരണം, മത്സ്യ ബന്ധനം, ഭക്ഷേ്യാത്പന്നങ്ങളുടെ കൈമാറ്റം, യുവജന ക്ഷേമം തുടങ്ങിയ മേഖലകളിലാണ് പരസ്പര സഹകരണത്തിന് ധാരണ.

കരാര്‍ പ്രകാരം 2038 വരെ യൂറോപ്യന്‍ മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ അനുമതി നല്‍കും. പകരം ബ്രിട്ടീഷ് നിര്‍മിത ഭക്ഷേ്യാല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണിയിലേയ്ക്കുള്ള കയറ്റുമതിക്ക് ഇളവുകള്‍ ലഭിക്കും.

 ബ്രിട്ടന്‍ യൂറോപ്പിലേയ്ക്ക് കയറ്റി അയക്കുന്ന ബര്‍ഗറുകള്‍, സോസേജുകള്‍ തുടങ്ങിയവയ്ക്ക് പരിമിത നിയന്ത്രണങ്ങളേ ഉണ്ടാകൂ. യൂറോപ്യന്‍ ഭക്ഷേ്യാല്‍പന്നങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയിലേയ്ക്കുള്ള പ്രവേശനവും ഇത് എളുപ്പമാക്കും.

യൂറോപ്യന്‍ യൂണിയന്‍റെ പ്രതിരോധ~സുരക്ഷാ പദ്ധതിയുടെ ഭാഗമാകാന്‍ ബ്രിട്ടന് വീണ്ടും അനുമതി നല്‍കും. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടക്കുന്നതിനായുള്ള നടപടിക്രമം ലഘൂകരിക്കും. യൂത്ത് വിസ സ്കീം പുന:സ്ഥാപിക്കാനും ധാരണയായി.

ബ്രിട്ടന്‍ ലോകത്തിനു മുന്നിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും പുതുയുഗത്തിന്‍റെ തുടക്കമാണ് ചര്‍ച്ചയെന്നും പ്രധാനമന്ത്രി കിയര്‍ സ്ററാര്‍മര്‍ പറഞ്ഞു. ആറു മാസത്തിനകം കൂടുതല്‍ വിഷയങ്ങളില്‍ ധാരണയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു