റഷ്യക്കെതിരേ ഫ്രാന്‍സും ബ്രിട്ടനും

New Update
Fdvnjkk

ബ്രസല്‍സ്: യുക്രെയ്ന്‍~റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച റഷ്യ ബോധപൂര്‍വം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ഫ്രാന്‍സും ബ്രിട്ടനും. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ കടുംപിടുത്തമാണ് ഇതിനു പിന്നില്‍. ഒരു മാസത്തേയ്ക്ക് വെടി നിര്‍ത്തല്‍ വേണമെന്ന അമെരിക്കന്‍ നിര്‍ദേശം റഷ്യ തള്ളിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം.

Advertisment

അമെരിക്കയ്ക്ക് മറുപടി നല്‍കാന്‍ റഷ്യ ബാധ്യസ്ഥരാണ് എന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റും പറഞ്ഞു.

വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും യുക്രെയ്ന്‍ ജനതയുടെയും വൈദ്യുതി വിതരണ മേഖലയുടെയും മേല്‍ ബോംബിടുകയും ആശയക്കുഴപ്പമുണ്ടാക്കി വെടിനിര്‍ത്തല്‍ ചര്‍ച്ച നീട്ടുകയുമാണ് പുടിന്‍ ചെയ്യുന്നത് എന്ന് ലാമി വ്യക്തമാക്കി.

വെടിനിര്‍ത്തലില്‍ വ്യത്യസ്ത നിലപാട് കൈക്കൊള്ളുന്ന പുടിന്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണ് എന്ന് ബാരറ്റ് കുറ്റപ്പെടുത്തി. ഇതിനിടെ വെടിനിര്‍ത്തലില്‍ വ്യത്യസ്ത നിലപാടുകള്‍ കൈക്കൊള്ളുന്ന പുടിന്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണ് എന്ന് ബാരറ്റും കുറ്റപ്പെടുത്തി.

ഇതിനിടെ റഷ്യയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്ക് തിങ്കളാഴ്ച പുടിന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേയ്ക്കാണ് നിര്‍ബന്ധിത സൈനിക സേവനം.

Advertisment