കൂടുതൽ യുദ്ധ തടവുകാരെ കൈമാറുന്നതിനിടെ യുക്രൈനിൽ വീണ്ടും കനത്ത റഷ്യൻ ആക്രമണം

New Update
Gcfhbv

റഷ്യയും യുക്രൈനും ശനിയാഴ്ച്ച 307 യുദ്ധത്തടവുകാരെ വീതം കൈമാറി. ഇസ്താൻബൂൾ ചർച്ചയിൽ ഉണ്ടായ ധാരണയെ തുടർന്നാണിത്.

Advertisment

'റഷ്യ മുൻകൈയെടുത്തു സാധ്യമാക്കിയ' ഈ മോചനങ്ങൾ തുടരുമെന്നു റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. നേരത്തെ 270 സൈനികരെ വീതം കൈമാറിയിരുന്നു. 120 വീതം സിവിലിയന്മാരെയും. 2022നു ശേഷം ഏറ്റവും വലിയ കൈമാറ്റമാണിത്.

ആയിരം തടവുകാരെ വീതം കൈമാറാനാണ് ധാരണ ഉണ്ടായത്. എന്നാൽ യുദ്ധത്തിൽ വിരാമം ഉണ്ടായിട്ടില്ല.

റഷ്യയുടെ പല മേഖലകളിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി ഉടനീളം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നു യുക്രൈൻ ശനിയാഴ്ച്ച പറഞ്ഞു. 250 ഡ്രോണുകളും 14 ബാലിസ്റ്റിക് മിസൈലുകളും കിയവിൽ അടിച്ചതായി അവർ അറിയിച്ചു. നിരവധി വീടുകളും ഷോപ്പിംഗ് മാളുകളും തകർന്നു.

തെക്കൻ നഗരമായ ഒഡേസയിൽ റഷ്യ തുറമുഖം ആക്രമിച്ചച്ചപ്പോൾ മൂന്നു പേർ കൊല്ലപ്പെട്ടു.  

റഷ്യയുടെ മേൽ പുതിയ ഉപരോധം കൊണ്ടുവരാൻ യുക്രൈൻ പ്രസിഡന്റ് സിലിൻസ്കി യുഎസിനോടും യുറോപ്പിനോടും അഭ്യർഥിച്ചു.

Advertisment