യുഎന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ഇസ്രയേല്‍ തടസപ്പെടുത്തുന്നു: ഗുട്ടിറസ്

New Update
gehfebsjfhswi

യുഎന്‍: പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് നിയുക്തമായ യുഎന്‍ ഏജന്‍സി യുഎന്‍ആര്‍ഡബ്ള്യുഎയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന പുതിയ നിയമത്തില്‍ ആശങ്ക അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു.

ഇസ്രായേലി പാര്‍ലമെന്‍റ് അംഗീകരിച്ച നിയമം യുഎന്‍ ഏജന്‍സിയെ ഇസ്രായേലിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയുകയും ഇസ്രായേല്‍ അധികൃതരുമായുള്ള ആശയവിനിമയവും ഏകോപനവും വിലക്കുകയും ചെയ്യുന്നതാണ്. ഇത് ഗാസയിലെയും അധിനിവേശ വെസ്ററ് ബാങ്കിലെയും യു എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാധ്യമാക്കും. മൂന്ന് മാസത്തിനുള്ളില്‍ നിരോധനം നിലവില്‍ വരും. യു എന്‍ ആര്‍ ഡബ്ളിയു എ യുടെ പ്രവര്‍ത്തനത്തില്‍ ഇസ്രായേലിന് നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്നു.

ഗാസയില്‍ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തില്‍ ഈ ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു.

ഗാസയിലെയും വെസ്ററ് ബാങ്കിലെയും പലസ്തീന്‍കാര്‍ക്ക് ഈ നിയമം "വിനാശകരമായ പ്രത്യാഘാതങ്ങള്‍" ഉണ്ടാക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു. സംഘര്‍ഷ മേഖലയിലെ പലസ്തിന്‍കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് മറ്റ് മാര്‍ഗങ്ങളില്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.

Advertisment