തുര്‍ക്കിക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

New Update
gfgfgyfrtrtryfy

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗന്‍ ഇസ്രയേല്‍ അധിനിവേശ ഭീഷണി മുഴക്കിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍. ജൂത രാഷ്ട്രത്തിന്‍റെ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ആണ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഇട്ട ഒരു പോസ്ററില്‍എര്‍ദോഗനെ സദ്ദാം ഹുസൈന്‍റെ ഗതി ഓര്‍മിപ്പിച്ച് രംഗത്തെത്തിയത്.

1991~ല്‍ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈന്‍ മാസങ്ങളോളം ഭീഷണി മുഴക്കി ഡസന്‍ കണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. കുവൈറ്റിനെതിരെ അദ്ദേഹം യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയത്താണ് കുവൈറ്റിനെ സഹായിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച സംശയം സദ്ദാമിനെതിരെ ഉണ്ടായത്. സദ്ദാം കൂട്ട നശീകരണ ആയുധങ്ങള്‍ (ഡബ്ള്യുഎംഡി) കൈവശം വച്ചിട്ടുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞതും വന്‍ യുദ്ധമുണ്ടായതുമാണ് അദ്ദേഹത്തിന്‍റെ അന്ത്യത്തിനു കാരണമായത്.

മൂന്ന് വര്‍ഷത്തിന് ശേഷം, രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയ സദ്ദാമിന്‍റെ പതിറ്റാണ്ടുകളുടെ ഭരണകാലത്ത് ഉണ്ടായ മനഃപൂര്‍വമായ കൊലപാതകം, നിയമവിരുദ്ധ തടവ്, നാടുകടത്തല്‍, പീഡനം എന്നിവ ഉള്‍പ്പെടുന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം വധിക്കപ്പെട്ടു.

'സദ്ദാം ഹുസൈന് അത് എങ്ങനെ അവസാനിച്ചുവെന്ന് ഓര്‍ക്കുക' എന്ന് ഹീബ്രു ഭാഷയില്‍ കുറിച്ച എക്സിലെ പോസ്ററ് ഇങ്ങനെ:

"എര്‍ദോഗന്‍ സദ്ദാം ഹുസൈന്‍റെ പാത പിന്തുടരുകയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവിടെ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹം ഓര്‍ക്കട്ടെ,''

Advertisment