കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ലിയോ പതിനാലാമൻ മാർപാപ്പ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ സോഷ്യൽ മീഡിയയിലെ ശക്തമായ വിമർശനങ്ങൾ പങ്കു വച്ചിരുന്നു.
വർഷങ്ങളായി, ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ, അഭയാർത്ഥി നിരോധനങ്ങൾ, തോക്ക് നിയന്ത്രണം, ഗർഭച്ഛിദ്രം, ലിംഗപരമായ വിഷയങ്ങൾ എന്നിവയെ വിമർശിച്ചുകൊണ്ട് ട്രംപിനെതിരെ വരുന്ന ട്വീറ്റുകൾ അദ്ദേഹം ഷെയർ ചെയ്‌തു . അമേരിക്കൻ രാഷ്ട്രീയത്തിലെ ഭിന്നതകളെ അദ്ദേഹം എടുത്തു കാണിച്ചു.
എന്നാൽ ലിയോ XIV മാർപാപ്പയായപ്പോൾ ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഇത് അമേരിക്കയ്ക്ക് വലിയ ബഹുമതിയാണെന്നു പറയുകയും ചെയ്തു .
ലിയോ XIV, ഫ്രാൻസിസ് മാർപാപ്പയുടെ രീതി പിന്തുടരുമെന്ന് സൂചിപ്പിച്ചു. പഴയ കാര്യങ്ങളും പുതിയ ലോകത്തിലെ പ്രശ്നങ്ങളും ഒരുപോലെ പരിഗണിക്കുന്ന രീതിയായിരിക്കും അദ്ദേഹത്തിൻ്റേത്. അമേരിക്കൻ രാഷ്ട്രീയത്തിലെ വിവാദ വിഷയങ്ങളിൽ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അദ്ദേഹം, സഭയെ എങ്ങനെ നയിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്.