യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയും വിവേകമില്ലായ്മയും ചൂണ്ടിക്കാട്ടി ലിയോ മാര്‍പ്പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
C

വത്തിക്കാന്‍: യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയും വിവേകമില്ലായ്മയും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് യുദ്ധം അവശേഷിപ്പിക്കുന്ന തുറന്ന മുറിവുകളെ ലിയോ മാര്‍പ്പാപ്പ അപലപിച്ചത്. ഗാസയിലും ഉക്രൈയ്നിലും സമാധാനം പ്രതീക്ഷിക്കുന്നതായും മാര്‍പ്പാപ്പ വ്യക്തമാക്കി.സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന കുര്‍ബാനയിലാണ് ഗാസയെക്കുറിച്ച് സംസാരിച്ചത്.

Advertisment

ഗാസയിലെ യുദ്ധത്തിന്റെ നിഴലിലും അധിനിവേശ വെസ്റ്റ് ബാങ്ക് നഗരത്തിലെ ബെത്‌ലഹേമില്‍ ക്രിസ്ത്യന്‍ സമൂഹം രണ്ട് വര്‍ഷമായി ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി ഗാസയില്‍ കനത്ത മഴ പെയ്തത് പലസ്തീന്‍ അതിര്‍ത്തി നിവാസികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കി.യുദ്ധകാലത്ത് അവരെയെല്ലാം കുടിയിറക്കിയിരുന്നു.

ഗാസയില്‍ നിലവില്‍ ഏകദേശം 1.3 മില്യണ്‍ ആളുകള്‍ക്ക് ഷെല്‍റ്റര്‍ അസിസ്റ്റന്‍സ് ആവശ്യമാണെന്ന് യു എന്‍ അറിയിച്ചു.താപനില കുറയുന്നതിനനുസരിച്ച് ഹൈപ്പോഥെര്‍മിയയുടെ വര്‍ദ്ധിച്ച അപകടസാധ്യതയെക്കുറിച്ച് സംഘടന മുന്നറിയിപ്പ് നല്‍കി.ലക്ഷക്കണക്കിന് ആളുകള്‍ ശൈത്യകാലത്ത് താല്‍ക്കാലിക കൂടാരങ്ങളിലാണ്.

ബെത്‌ലഹേമിലെ ക്രിസ്മസ്

പലസ്തീന്‍ നഗരം ആദ്യത്തെ ക്രിസ്മസിന് തുടക്കമിട്ടതോടെ നൂറുകണക്കിന് ആരാധകര്‍ ഇന്നലെ രാത്രി ബെത്‌ലഹേമിലെ ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റിയില്‍ കുര്‍ബാനയ്ക്കായി ഒത്തുകൂടി.വെസ്റ്റ് ബാങ്ക് നഗരത്തില്‍ പരേഡുകളും സംഗീതവുമടക്കമുള്ള ആഘോഷങ്ങളും പുനരാരംഭിച്ചു.

അര്‍ദ്ധരാത്രിക്ക് വളരെ മുമ്പുതന്നെ നേറ്റിവിറ്റി ചര്‍ച്ചിന്റെ ഇരിപ്പിടങ്ങള്‍ നിറഞ്ഞു. ക്രിസ്മസ് ദിനത്തിലെ പരമ്പരാഗത കുര്‍ബാനയ്ക്കായി എല്ലാവരും കാത്തിരുന്നു.

രാത്രി 11.15ഓടെ പുരോഹിതരുടെ ഘോഷയാത്രയെത്തി. അപ്പോള്‍ ഓര്‍ഗന്‍ സംഗീതം മുഴങ്ങി. തുടര്‍ന്ന് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല, ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.

ബെത്‌ലഹേമിലെ ഇടുങ്ങിയ സ്റ്റാര്‍ സ്ട്രീറ്റിലൂടെ നടന്ന പരേഡില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.സ്‌ക്വയറിലും വന്‍ ജനക്കൂട്ടം തടിച്ചുകൂടി.

2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശു ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രോട്ടോയുടെ മുകളിലാണ് നാലാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ബസിലിക്ക നിര്‍മ്മിച്ചിട്ടുള്ളത്.2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘര്‍ഷം യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെ ഇരുണ്ടതാക്കിയിരുന്നു.

സിറിയയിലും

സിറിയയില്‍ ഡമാസ്‌കസിലെ പഴയ നഗരത്തിലും ക്രിസ്മസ് ലൈറ്റുകള്‍ പ്രകാശം ചൊരിഞ്ഞു.ജില്ലയിലെ നിരവധി പള്ളികളുള്ള മരങ്ങളില്‍ ചുവന്ന ബൗളുകള്‍ തൂക്കി. കടയുടമകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ സ്ഥാപിച്ചു. ചൂടുള്ള ചെസ്റ്റ്നട്ട് വിറ്റുകൊണ്ട് തെരുവ് കച്ചവടക്കാരും സജീവമായി.

Advertisment