തുര്‍ക്കിയില്‍ മരിച്ച ടൂറിസ്ററിന്റെ ഹൃദയം കാണാനില്ലെന്ന് ബന്ധുക്കള്‍!

New Update
Bvcfhb

ലണ്ടന്‍: തുര്‍ക്കിയില്‍ അവധിക്കാലം ചെലവിടാനെത്തിയ യുവതി മരിച്ച സംഭവത്തിനു പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. രോഗം ബാധിച്ച് മരിച്ച യുവതിയുടെ ഹൃദയം കാണാതായതായാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് ഹൃദയം കാണാതായ വിവരം അധികൃതര്‍ അറിയിച്ചതെന്ന് കുടുംബം പറയുന്നു.

Advertisment

മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം തുര്‍ക്കിയിലേക്ക് യാത്ര തിരിച്ച ബെത്ത് മാര്‍ട്ടിന്‍ (28) ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം ഇവര്‍ മരിച്ചു. ബെത്തിന്‍റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് തുര്‍ക്കി ആരോഗ്യ വകുപ്പ് അറിയിച്ചത്.

തുര്‍ക്കി അധികൃതര്‍ ഒരു തരത്തിലും സഹകരിച്ചില്ലെന്നും താന്‍ ഭാര്യയ്ക്ക് വിഷം നല്‍കിയെന്ന് ആരോപണമുയര്‍ത്തിയതായും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിന്‍ ആരോപിച്ചു. യുകെയില്‍ നടത്തിയ പരിശോധനയിലാണ് ഹൃദയം കണാനില്ലെന്ന് അറിഞ്ഞത്. എന്നാല്‍ ബെത്തിനെ ഒരു തരത്തിലുമുള്ള ശസ്ത്രക്രിയക്കും വിധേയമാക്കിയിട്ടില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ അറിയിച്ചത്. പെന്‍സിലിന്‍ അലര്‍ജിയുള്ള ബെത്തിന് അത് നല്‍കിയെന്നും കുടുംബം ആരോപിക്കുന്നു. ബെത്തിന്‍റെ മരണത്തില്‍ യുകെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.