റഷ്യന്‍ നയതന്ത്ര കാര്യാലയം പോളണ്ട് പൂട്ടി

New Update
Hvbb vv

മോസ്കോ: പോളണ്ടിന്റെ തെക്കന്‍ നഗരമായ ക്രാകോവിലുള്ള റഷ്യ നയതന്ത്ര കാര്യാലയം പൂട്ടാന്‍ പോളിഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പോളണ്ട് പ്രധാനമന്ത്രി റദേക് സികോര്‍സ്കി തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment

തലസ്ഥാനമായ വാഴ്സോയില്‍ കഴിഞ്ഞ വര്‍ഷം ഷോപ്പിങ് സെന്റര്‍ കത്തിനശിച്ചതിന്റെ ഉത്തരവാദി റഷ്യയാണെന്ന് ആരോപിച്ചാണ് നടപടി. ഇനി ഡാന്‍സ്കിലെ റഷ്യന്‍ നയതന്ത്ര കാര്യാലയം മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. 1400 കടകളും സര്‍വിസ് കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ഇന്‍ഡോര്‍ ഷോപ്പിങ് കേന്ദ്രമായ മേരിവില്‍സ്ക 44 കഴിഞ്ഞ വര്‍ഷം മേയ് 12നാണ് കത്തിനശിച്ചത്.

വിയറ്റ്നാം പൗരന്മാരായിരുന്നു ഷോപ്പിങ് കേന്ദ്രത്തിലെ പ്രധാന കച്ചവടക്കാര്‍. തീപിടിത്തം വന്‍ ആഘാതമാണ് വിയറ്റ്നാം സമൂഹത്തിലുണ്ടാക്കിയത്. നീതിന്യായ മന്ത്രാലയവും സുരക്ഷ സേനയും നടത്തിയ അന്വേഷണത്തില്‍, സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന് തെളിഞ്ഞതായി ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ സികോര്‍സ്കി പറഞ്ഞിരുന്നു.

Advertisment