ആഗോള ജനസംഖ്യ 800 കോടിയല്ല, 1000 കോടി!

New Update
Nvchvgh

ഹെല്‍സിങ്കി: ലോക ജനസംഖ്യ 820 കോടി എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. വിവിധ രാജ്യങ്ങള്‍ നടത്തുന്ന സെന്‍സസിനെയും ജനന~മരണ രജിസ്ട്രേഷനെയും അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട കമ്പ്യൂട്ടര്‍ മോഡലുകളുടെയും സഹായത്തോടെയാണ് ഈ കണക്ക് തയാറാക്കിയിട്ടുള്ളത്.

Advertisment

എന്നാല്‍ ഇപ്പോഴിതാ, മറ്റൊരു പഠനം പുറത്തുവന്നിരിക്കുന്നു: ലോകത്ത് 820 കോടിയല്ല ജനസംഖ്യയെന്നാണ് ഈ പഠനം പറയുന്നത്. ഫിന്‍ലന്‍ഡിലെ ആള്‍ട്ടോ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനഫലം നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃത്യം നൂറു വര്‍ഷം മുമ്പ് ജനസംഖ്യ വെറും 200 കോടിയായിരുന്നു. 1975ല്‍ അത് 200 കോടി കൂടി വര്‍ധിച്ച് 400 കോടിയിലെത്തി. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ, പിന്നെയും വര്‍ധിച്ചത് 420 കോടിയാണ്. എന്നാലിപ്പോള്‍ ജനസംഖ്യ കുറഞ്ഞുതുടങ്ങുന്നതിന്റെ ലക്ഷണമാണുള്ളത്.

അതേസമയം, സെന്‍സസ് വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ഡാറ്റ സെറ്റുകളും തെറ്റാണെന്നാണ് പുതിയ പഠനത്തില്‍ ആരോപിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നടത്തിയ സെന്‍സസ് കൃത്യമല്ല. പല ഡേറ്റയിലും ഗ്രാമീണ ജനസംഖ്യയുടെ പകുതി മാത്രമേ എണ്ണിയിട്ടുള്ളൂ. രണ്ടായിരത്തിലെ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി 35 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

നിര്‍മാണത്തിലിരിക്കുന്ന ഡാം സൈറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോയവരുടെ എണ്ണം ശേഖരിച്ചും മറ്റുമാണ് ഇവര്‍ പഠനം നടത്തിയത്. ഗ്രാമീണ കുടിയേറ്റം പോലുള്ള പ്രതിഭാസങ്ങള്‍ പല രാജ്യങ്ങളിലും കണക്കാക്കിയിട്ടില്ല. ഇതുമൂലം, ദശലക്ഷക്കണക്കിന് പേര്‍ സെന്‍സസില്‍നിന്ന് ഒഴിവായതായി, ഡോ. ജൂസിയാസ് ലാങ് റിട്ടറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അനുമാനമനുസരിച്ച്, ഒഴിവാക്കപ്പെട്ടത് നൂറു കോടിയിലധികം ജനങ്ങളാണെന്നും, അതിനാല്‍ ലോകജനസംഖ്യ 1000 കോടി കവിഞ്ഞിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment