ബ്രിസ്റ്റോളിൽ കത്തിയാക്രമണം: യുവാവ് കുത്തേറ്റു മരിച്ചു; പ്രണരാക്ഷാർദ്ധം ഓടിയെങ്കിലും യുവാവിന്റെ ജീവൻ റോഡിൽ പൊലിഞ്ഞു

New Update
ukuUntitled

ബ്രിസ്റ്റോൾ: അക്രമ പരമ്പരയും കത്തി വീശലും തുടർക്കഥയായി കൊണ്ടിരിക്കുന്ന യു കെയിൽ നിന്നും മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി. ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്  ബ്രിസ്റ്റോളിലെ റോൺസ്ലി പാർക്കിൽ മുഖംമൂടി ധരിച്ച രണ്ട് പേർ കൗമാരക്കാരനെ ആക്രമിച്ചു കൊന്നു എന്ന വാർത്തയാണ് പുറത്തു വന്നത്. 

Advertisment

കുത്തേറ്റയാൾ പ്രണരാക്ഷർദ്ധം സ്റ്റാപ്പിൾട്ടൺ റോഡിലേക്ക് ഓടി. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒരാൾ കുത്തേറ്റയാളിനെ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും ഓൾഡ് മാർക്കറ്റിലെ വെസ്റ്റ് സ്ട്രീറ്റിൽ കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ukkUntitled

വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ മുതൽ 24 മണിക്കൂർ നേരത്തേക്ക് എല്ലാ വാഹനങ്ങളും നിർത്തി പരിശോധിക്കുന്നതിന് പോലീസ്  അനുമതി നൽകി. ന്യായമായ സംശയം ആവശ്യമില്ലാതെ തന്നെ ആളുകളെ പരിശോധിക്കുന്നതിനും മുഖാവരണം നീക്കം ചെയ്യാൻ ആവശ്യപ്പെടാനും വാഹനങ്ങൾ നിർത്തി പരിശോധിക്കുന്നതിനും ഇത് അവരെ അനുവദിക്കും.

ഇരയുടെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് അവോൺ ആൻഡ് സോമർസെറ്റ് പോലീസ് (എഎസ്പി) പറഞ്ഞു.

നിലത്ത് കിടക്കുന്ന കൗമാരക്കാരനെ സഹായിക്കാൻ ഒരു വാൻ വരുന്നത് കണ്ടതായി കടയിലെ തൊഴിലാളികളായ എസ്സി സാദെയും ആനി പഷാലിസ്കയും പറഞ്ഞു. കുട്ടി തിരക്കിട്ട് നീങ്ങുകയായിരുന്നുവെന്നും, രക്തത്തിൽ കുളിച്ചതിനാൽ താൻ ആണ് 999 ൽ വിളിച്ചതെന്നും മിസ് പഷാലിസ്‌ക വ്യക്തമാക്കി.

"ഒരു തുണിക്കഷണം എടുത്ത് രക്തസ്രാവം നിർത്താൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഇത് ഞെട്ടിപ്പിക്കുന്നതാണ്, അവൻ ചെറുപ്പമായിരുന്നു. എനിക്ക് ശരിക്കും സങ്കടമുണ്ട്" പഷാലിസ്‌ക കൂട്ടിച്ചേർത്തു.

"ഞങ്ങളുടെ ചിന്തകൾ ഇരയുടെ കുടുംബത്തോടൊപ്പമാണ്.അവർക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ബുദ്ധിമുട്ടുള്ള സമയമായിരിക്കും, ഓഫീസർമാർ അവരെ പിന്തുണയ്ക്കുന്നത് തുടരും. ഇത് നഗരത്തിലെ മറ്റ് സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല" സൂപ്രണ്ട് മാർക്ക്‌ റണാക്രെസ്

അടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസും കമ്മ്യൂണിറ്റി നേതാക്കളും തമ്മിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുമെന്ന് പോലീസും ക്രൈം കമ്മീഷണർ മാർക്ക് ഷെൽഫോർഡ് അറിയിച്ചു.

ukkuuUntitled

“ഇരകളുടെ കുടുംബം എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, എൻ്റെ ചിന്തകൾ അവരോടൊപ്പമാണ്" ബ്രിസ്റ്റോൾ മേയർ മർവിൻ റീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

"ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. ഈ സമയത്ത് കുടുംബത്തെയും പോലീസിനെയും പ്രാദേശിക സമൂഹത്തെയും പിന്തുണയ്ക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും" അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതിനനുസരിച്ച് പ്രദേശത്ത് പട്രോളിംഗ് വർദ്ധിപ്പിക്കുമെന്ന് എഎസ്പി പറഞ്ഞു. പോസ്റ്റ്‌മോർട്ടം യഥാസമയം നടക്കുമെന്ന് പോലീസ് അറിയിച്ചു.

Advertisment