ഭക്ഷണം കിട്ടാതെ രോഗി ആശുപത്രിയിൽ മരിച്ച സംഭവം: 15,120 പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതി; ഡൗണ്‍ സിന്‍ഡ്രോo - ഡിമെന്‍ഷ്യ ബാധിതനായിരുന്ന 56 - കാരൻ ആശുപത്രിയിൽ ഭക്ഷണം കിട്ടാതെ കഴിഞ്ഞത് 9 ദിവസങ്ങൾ

New Update
pooluki2982892

യു കെ: ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ 15,120 പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതി. പൂളിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 56 - കാരനാണ് ഒന്‍പതു ദിവസത്തോളം ഭക്ഷണം ലഭിക്കാതിരുന്നതിനെ തുടർന്ന് ദാരുണ മരണത്തിനു കീഴടങ്ങിയത്.

Advertisment

മരണപ്പെട്ട പുരുഷൻ ഡൗണ്‍ സിന്‍ഡ്രോo - ഡിമെന്‍ഷ്യ ബാധിതനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് പിടിപെട്ട ന്യൂമോണിയ മൂലമാണ് മരണം സംഭവിച്ചത്.

pouki2982892

2021 - ൽ നടന്ന സംഭവത്തില്‍ 15,000 പൗണ്ടാണ് രോഗിയുടെ കുടുംബത്തിന് ആശുപത്രി നല്‍കണമെന്ന് കോടതി വിധിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ഞെട്ടിച്ചുവെന്നും, അതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിതാപകരമാക്കിയതും തുടര്‍ന്ന്, മരണം സംഭവിക്കുവാന്‍ കാരണമായതെന്നും ഫാമിലി സോളിസ്റ്റര്‍ കോടതിയിൽ വാദിച്ചു.

സംഭവിച്ചു പോയ തെറ്റില്‍ മാപ്പു പറഞ്ഞ അധികൃതര്‍, ആശുപത്രിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന രോഗിയെ, കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ബോണ്‍മൗത്ത് കെയര്‍ ഹോമില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടുത്തെ ആദ്യ രാത്രിയില്‍ തന്നെ അദ്ദേഹം വീഴുകയും അരയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന്, പൂള്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

രോഗിയുടെ  ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി ഡിപ്പാർട്മെന്റുകൾക്കിടയിൽ കൃത്യമായ ആശയവിനിമയം നടക്കാത്തതിന്റെ അഭാവം തന്നെയാണെന്ന് ഈ ദുരന്തത്തിന് കാരണമെന്ന് സോളിസിറ്റര്‍ പറയുന്നു.

poouki2982892

വായിലൂടെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം ഹോസ്പിറ്റല്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രോഗി ഭക്ഷണം ലഭിക്കാതെ മരിക്കാന്‍ കാരണം, ജീവനക്കാർക്കിടയിൽ ശരിയായ ആശയവിനിമയം നടക്കാത്തത് മൂലമാണെന്ന വാദമാണ് സോളിസിറ്റര്‍ മുന്നോട്ടു വച്ചത്. നഴ്‌സിംഗ് സ്റ്റാഫുകളുടെ ശ്രമങ്ങളൊന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗിയുടെ കുടുബ സോളിസിറ്റര്‍ ഉയർത്തിയ വാദമുഖങ്ങൾ അംഗീകരിച്ച കോടതി, എന്‍എച്ച്എസ്, ജീവനക്കാരുടെ ഡ്യൂട്ടി ലംഘനമാണ് ഈ മരണത്തിടയാക്കിയതെന്ന് വിലയിരുത്തുകയും 15,120 പൗണ്ട് നഷ്ടപരിഹാര തുക  വിധിക്കുകയുമായിരുന്നു.

Advertisment