വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കോണ്‍ക്ളേവ് ബോണസ് പ്രഖ്യാപിച്ചു

New Update
Mnjkbhkb

വത്തിക്കാന്‍ സിറ്റി: അയ്യായിരം വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ വീതം കോണ്‍ക്ളേവ് ബോണസ് പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. റോമന്‍ കൂരിയയിലും വത്തിക്കാന്‍ മ്യൂസിയങ്ങള്‍, വത്തിക്കാന്‍ ഫാര്‍മസി, ലൈബ്രറി, മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളത്തില്‍ ഈ തുക അധികമായി ലഭിക്കും.

Advertisment

മാര്‍പ്പാപ്പമാര്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കോണ്‍ക്ളേവ് ബോണസുകള്‍ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്നുള്ള ആഴ്ചകളില്‍ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതു വരെ പലപ്പോഴും കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്.

ലിയോ മാര്‍പ്പാപ്പ നല്‍കുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകള്‍, ഗ്യാസ് സ്റേറഷനുകള്‍, പോസ്ററ് ഓഫീസ് എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാകും.

2013ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാരമ്പര്യമായി നല്‍കി വന്നിരുന്ന കോണ്‍ക്ളേവ് ബോണസ് താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പകരം കൂടുതല്‍ ആവശ്യമുള്ള പേപ്പല്‍ ചാരിറ്റികള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ആ പണം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തീരുമാനിച്ചു.

2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണശേഷം ബെനഡിക്റ്റ് പതിനാലാമന്‍ മാര്‍പ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അധിക ജോലികള്‍ക്ക് വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 1000 യൂറോയുടെ കോണ്‍ക്ളേവ് ബോണസ് അനുവദിച്ചിരുന്നു.