/sathyam/media/media_files/esbnjFaniAbpu5XISp66.jpg)
മക്ക: ഹജ്ജ് കർമ്മത്തിന് എത്തിയ മലപ്പുറം ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ.പി.ജൽസീമിയ ക്ക് മക്ക കെ എം സി സി സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി. കെ എം സി സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അദ്യക്ഷം വഹിച്ചു..
പ്രതികൂല സഹചര്യത്തിലും ഹാജിമാരുടെ മനം നിറഞ പ്രാർത്ഥനയുടെ ഫലമായിട്ടാണ് കെ എം സി സിക്ക് മിനയിൽ സേവനത്തിന് എത്താൻ കഴിഞ്ഞതെന്ന് അനുഭവത്തിലൂടെ നേർ സാക്ഷിയാണ് ഞാൻ എന്നും കെ എം സി സിയുടെ പച്ചക്കോട്ട് കണ്ടപ്പോൾ ഹാജിമാർക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും വലുത് ആയിരുന്നു എന്നും ജൽസീമിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
"നിങ്ങൾ നൽകിയ കഞ്ഞി ആവേശത്തോടെ എല്ലാവരും ഏറ്റു വാങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മിനയിൽ കെഎംസിസി യുടെ സേവന പ്രവർത്തനം എന്താണെന്ന് വിശുദ്ധ കർമ്മങ്ങൾ നടന്ന സ്ഥലങ്ങളിൽ കൺകുളിരേ കണ്ടു.
കെ എം സി സി യുടെ പ്രവർത്തന ഫലം ഏറെ അനുഭവിച്ചത് ആൺ തുണയില്ലാതെ എത്തിയ ഹജ്ജു ഉമ്മമാരാണ്. വനിതവിംഗ് വളണ്ടിയർ മാരുടെ പ്രവർത്തനവും ഞങ്ങൾക്ക് ഏറെ പ്രയോജനമായി.
ഹജ്ജിന് മുൻമ്പും ശേഷവും രോഗികളായഹാജിമാരേസ്വന്തമായി തവാഫും സഹിയും ചെയ്യാൻ കഴിയാത്ത നൂറുകണക്കിന് ഹാജിമാരെ വീൽചെയറിൽ സ്വന്തം മാതാപിതാക്കൾക്ക് മക്കൾ സ്വാന്തനത്തോടുകൂടി ചെയ്തു കൊടുക്കുന്നത് പോലെ അർദ്ധരാത്രിയിൽ തവാഫും സഹിയും ചെയ്യിച്ച ഓരോ പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിയാവില്ല" - അവർ തുടർന്നു.
ചടങ്ങിന് ആശംസകൾ നൽകി മുസ്തഫ മലയിൽ , ഷെമിന ബഷീർ, സെറീന ആസിഫ്, സംസാരിച്ചു, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന് ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മഞ്ഞകുളും നന്ദി പറഞ്ഞു.