ജിദ്ദ: മൂന്ന് നൂറ്റാണ്ട് പൂർത്തിയാക്കാനിരിക്കുന്ന പുണ്യനാട്ടിലെ സൗദി ഭരണം ഇന്നലെ (22 ഫെബ്രു.) "സ്ഥാപക ദിനം" ആഘോഷിച്ചപ്പോൾ രാജ്യത്തിന്റെ തെക്ക് ജീസാനിലെ ഹറൂബ് പര്‍വ്വത നിരകളില്‍ തനിച്ചു താമസിക്കുന്ന ഒരു സാധാരണക്കാരൻ സവിശേഷമായ ശ്രദ്ധ നേടി.
പേര്: ശൈഖ് ജാബിര്‍ അല്‍ മജ്ഹലി. ആധുനിക സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരി അബ്ദുൽ അസീസ് രാജാവ് മുതൽ നാളിതു വരെയുള്ള എല്ലാ രാജാക്കന്മാരുടെയും ഭരണത്തിന് സാക്ഷിയാണ് അൽമജ്ഹലി.
അബ്ദുൽ അസീസ് മുതൽ സഊദ്, ഫൈസൽ, ഖാലിദ്, ഫഹദ്, അബ്ദുള്ള, സൽമാൻ വരെയുള്ള രാജാക്കന്മാരുടെ കാലഘട്ടങ്ങളിലെ പ്രധാന സംഭവങ്ങളും അനുഭവങ്ങളും അൽമജ്ഹലി ഓർമയുടെ അറകളിൽ നിന്ന് ഓർത്തെടുക്കുന്നുണ്ട്.
അബ്ദുല്‍ അസീസ് രാജാവ് ഭരണമേറ്റെടുക്കുമ്പോള്‍ ചെറുപ്പക്കാരനായിരുന്ന ജാബിര്‍ അല്‍മജ്ഹലി സൗദിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടുതലുള്ളവരിൽ ഒരാളാണ് - പ്രായം 20 വയസ്സ്.