ജിദ്ദ: സ്വദേശത്തേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ യുവതിയ്ക്ക് സുഖപ്രസവം. ഉംറ അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരിക്കേ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിൽ വെച്ചായിരുന്നു പ്രസവം.
വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി മുപ്പത്തിയൊന്ന് കാരിയായ യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ വിമാനത്താവളത്തിലെ ഹെൽത്ത് മോണിറ്ററിംഗ് സെന്ററിൽ പ്രവേശിപ്പിച്ച യുവതി സാധാരണ രീതിയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഫവാസ് ആലമിന്റെ നേതൃത്വത്തിൽ നേഴ്‌സുമാർ പരിചാരകരായി.
യുവതിയെയും കുഞ്ഞിനേയും പിനീട് തുടർ പരിചരണത്തിനും കൂടുതൽ പരിശോധനകൾക്കും തുടർ പരിചരണത്തിനായി കിംഗ് അബ്ദുല്ലാ മെഡിക്കൽ കോംപ്ലെക്സിൽ എത്തിച്ചു.