കുവൈറ്റിലെ സ്വദേശികള്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കുന്ന റേഷന്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാന്‍ പദ്ധതി

രാജ്യ നിവാസികളുടെ ക്ഷേമം കണക്കിലെടുത്ത് അര്‍ഹരായവര്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അതുവഴി പോഷകാഹാര കുറവ് ഇല്ലാതാക്കുന്നതിനുമാണ് കുവൈത്തില്‍ റേഷന്‍ സംവിധാനം ഒരുക്കിയത്. 

New Update
kuwait1.jpg

കുവൈത്ത്: കുവൈറ്റിലെ സ്വദേശികള്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കുന്ന റേഷന്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാന്‍ പദ്ധതി തയാറാക്കി സാമൂഹിക - കുടുംബ , ശിശുക്ഷേമ കാര്യ മന്ത്രാലയം.

Advertisment

രാജ്യ നിവാസികളുടെ ക്ഷേമം കണക്കിലെടുത്ത് അര്‍ഹരായവര്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അതുവഴി പോഷകാഹാര കുറവ് ഇല്ലാതാക്കുന്നതിനുമാണ് കുവൈത്തില്‍ റേഷന്‍ സംവിധാനം ഒരുക്കിയത്. 

എന്നാല്‍ സ്വദേശികളുടെ പേരില്‍ റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങി കൂടിയ വിലക്ക് വ്യാപകമായ തോതില്‍ മറച്ചുവില്‍ക്കുന്ന പ്രവണത വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് പ്രത്യേക ഏജന്റുമാര്‍ തന്നെയുണ്ട്.

ഉത്പന്നങ്ങളുടെ ഗുണമേന്മയും വിലക്കുറവും കണക്കിലെടുത്ത് വിദേശികളില്‍ പലരും പാല്‍പൊടി പോലുള്ളവ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവണതയും വ്യാപകമാണ്. റേഷന്‍ ഉത്പന്നങ്ങളുടെ വില്പനയും കടത്തും നിരോധിക്കപെട്ടതാണെങ്കിലും ഇവയുമായി വിദേശികള്‍ വിമാനത്താവളത്തില്‍ പിടികൂടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. 

ഈ സാഹചര്യത്തിലാണ് കോപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് ഉല്പന്നങ്ങളുമായി പോക്കുവരവ് നടത്തുന്ന വാഹനങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കൂടാതെ പൗരന്മാര്‍ക്ക് സാധനങ്ങള്‍ കാണാനും അവയുടെ ലഭ്യത അറിയാനും സ്‌ക്രീനുകള്‍ സ്ഥിരം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

സുതാര്യത ഉറപ്പുവരുത്തുന്നതിന് കാറ്ററിങ് വിഭാഗത്തിലെ ജീവനക്കാരെ ഓരോ വര്‍ഷവും മാറ്റികൊണ്ടിരിക്കുക, ഉത്പന്നങ്ങളില്‍ ബാര്‍കോഡ് ഒട്ടിക്കുക, പ്രതിമാസം സ്റ്റോക്കുള്ള വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും നടപ്പിലാക്കാനാണ് തീരുമാനം.