കുവൈറ്റില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നല്‍കുന്ന ഇന്‍വോയ്‌സുകളില്‍ സര്‍ക്കാര്‍ വഹിക്കുന്ന സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശം

ജനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്ത സംസ്‌കാരം പ്രോത്സാഹിപ്പിക്കുക,  ഉപഭോഗം യുക്തിസഹമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു .

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് തുല്യമായി വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നല്‍കുന്ന ഇന്‍വോയ്‌സുകളില്‍ സര്‍ക്കാര്‍ വഹിക്കുന്ന സാമ്പത്തിക ബാധ്യതയുള്‍പ്പെടെ സേവനങ്ങളുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശം.

Advertisment

ഓരോരുത്തരുടെയും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് രാജ്യം എത്രമാത്രം സാമ്പത്തിക ചെലവും ബാധ്യതയും ഏറ്റെടുക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്നതിനുവേണ്ടിയാണിത്.

ഇത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്ത സംസ്‌കാരം പ്രോത്സാഹിപ്പിക്കുക,  ഉപഭോഗം യുക്തിസഹമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു .

അതുപോലെ പൊതു ബജറ്റിലെ സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനൊപ്പം രാജ്യം സബ്സിഡികള്‍ വഴി സ്വദേശികളുടെയും വിദേശികളുടെയും സാമ്പത്തിക ഭാരം എത്രമാത്രം കുറക്കുന്നുണ്ടെന്ന കാര്യവും ബോധ്യപ്പെടും.

ഇക്കാര്യം എങ്ങിനെ പ്രായോഗികമായും സുഗമമായും നടപ്പിലാക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയമാണ് മന്ത്രിസഭ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയത് .ഉപഭോക്താക്കളില്‍ പലരും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ വില തിരിച്ചറിയാതെ നിരുത്തരവാദപരമായി പെരുമാറുന്ന സാഹചര്യമാണുള്ളത് . 

വൈദ്യതിയുടെയും ജലത്തിന്റെയും ഉല്പാദനത്തിന് വേണ്ടിവരുന്ന ചെലവ് കണക്കാക്കിയല്ല ഇടപാടുകാരില്‍നിന്ന് ഈടാക്കുന്നതെന്ന കാര്യം തിരിച്ചറിയുന്നില്ല .

സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുത്താണ് സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും ബോധ്യപ്പെടണമെന്നാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .