ഇന്ത്യാ കുവൈത്ത്: പരസ്പര സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ (ജെസിസി) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു

കുവൈത്ത് വിദേശകാര്യമന്ത്രി എന്ന നിലയില്‍ അബ്ദുള്ള അലി അല്‍ യഹ്യയുടെ പ്രഥമ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.

New Update
Untitledfaku

കുവൈറ്റ്:  വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ക്ഷണപ്രകാരം ഡിസംബര്‍ 03-04 തീയതികളില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ ഇന്ത്യ സന്ദര്‍ശിച്ചു. 

Advertisment

കുവൈത്ത് വിദേശകാര്യമന്ത്രി എന്ന നിലയില്‍ അബ്ദുള്ള അലി അല്‍ യഹ്യയുടെ പ്രഥമ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.

kuUntitledfa

ഇരു മന്ത്രിമാരും 04 ന് ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും രാഷ്ട്രീയ, വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ മുഴുവന്‍ സ്‌പെക്ട്രവും അവലോകനം ചെയ്യുകയും ചെയ്തു. 

പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും അവര്‍ കാഴ്ചപ്പാടുകള്‍ കൈമാറി. സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്‍ (ജെസിസി) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ രണ്ട് മന്ത്രിമാരും ഒപ്പുവച്ചു. 

വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളില്‍ പുതിയ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ജെസിസിയുടെ കീഴില്‍ രൂപീകരിക്കും. 

ഹൈഡ്രോകാര്‍ബണുകള്‍, ആരോഗ്യം, കോണ്‍സുലര്‍ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ പുതിയ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് കീഴിലുള്ള  ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു കുട സ്ഥാപന സംവിധാനമായി ജെ സി സി സംവിധാനം പ്രവര്‍ത്തിക്കും.

Untitljyuuedfa

സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി യഹ്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രബന്ധം അനുസ്മരിക്കുകയും കുവൈറ്റിലെ ഒരു ദശലക്ഷത്തിലധികമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി  കുവൈറ്റിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.

Advertisment