കുവൈത്ത്: അബ്ബാസിയയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നു ഉച്ചക്ക് 1 മുതൽ 2 വരെ സബാഹ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് അവസരമുണ്ടാകും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിനി ബിൻസി തോമസ് (38)യും ഭർത്താവ് കണ്ണൂർ മണ്ടളം സ്വദേശി സൂരജ് ജോൺ (40)യും താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാതിൽ തുറക്കാത്തതിനെ തുടർന്ന് കാവൽക്കാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും, അനുമതി വാങ്ങി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മുറിയിൽ രക്തൽ കുളിച്ചു ഭാര്യയുടെ കഴുത്തറ മൃതദേഹവും ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തതായാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ഇരുവരുടെയും മൊബൈൽ ഫോണുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൊലപാതത്തിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.