ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

New Update
isrel

കുവൈത്ത്: ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് പ്രസ്താവിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ കുവൈത്ത് ആശങ്ക പ്രകടിപ്പിച്ചു.

Advertisment

ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുകയാണ്. ഇത് ലോകവിപണിയിൽ സ്വർണവിലയും എണ്ണവിലയും കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.


ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിന്റെ ആക്രമണം ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതാണെന്നും സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തെ ബാധിക്കുകയും ആഗോളതലത്തിൽ എണ്ണവില വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയും നിലവിലുണ്ട്.


അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ഇസ്രായേൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും അറിയിച്ചിട്ടുണ്ട്.


അതേസമയം, ഓസ്ട്രേലിയയും ന്യൂസിലാൻഡും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ കക്ഷികളും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.