കുവൈത്ത്: അത്യാഹിത സേവന നമ്പറായ 112-ലേക്ക് കള്ള റിപ്പോർട്ട് നൽകി സുരക്ഷാസംവിധാനങ്ങളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ച ബാലനെ കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
തിിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മന്ത്രാലയം വിവരങ്ങൾ വ്യക്തമാക്കിയത്.
ബാലൻ യാതൊരു അടിയന്തര സാഹചര്യമുമില്ലാതെ കുറെതവണ 112-ലേക്ക് വിളിക്കുകയും, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയവും വിഭവങ്ങളും നിഷ്പ്രയോജനമായി ഉപഭോഗപ്പെടുത്താൻ ശ്രമിച്ചതുമാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചതിന് ശേഷം, ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അതോടൊപ്പം നിയമപരമായ നടപടികളും ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
അനാവശ്യമായ അടിയന്തര വിളികൾ നിയമപരമായി കർശനമായി നിരോധിതമായ പ്രവൃത്തിയാണ്. ഇതുവഴി യഥാർത്ഥ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം വൈകുകയും, സമൂഹത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി നേരിടുകയും ചെയ്യും .
“അത്യാഹിത സേവനങ്ങൾക്കായുള്ള നമ്പറുകൾ ജീവിത രക്ഷയ്ക്ക് ഉപയോഗിക്കേണ്ടവയാണ്. അതിനെ പാഴായും ചതിയുള്ള രീതിയിലും ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
സമൂഹത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് എല്ലാവരും സുരക്ഷാ ഏജൻസികളോടൊപ്പം സഹകരിക്കണമെന്നും, ഇത്തരം ദുരുപയോഗം പുനരാവൃതിയാകാതിരിക്കാനായി ബോധവത്കരണത്തിന് മന്ത്രാലയം പ്രത്യേക പ്രാധാന്യം നൽകുന്നുവെന്നുമാണ് വിശദീകരണം.