കുവൈത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു

അംബാസഡർ പ്രസംഗത്തിൽ യോഗയുടെ ആഗോളപ്രാധാന്യവും ആരോഗ്യത്തിനും മനസ്സിന്റെ സമാധാനത്തിനും അതിന്റെ സംഭാവനയും വിശദീകരിച്ചു. 

New Update
Untitlediraan

കുവൈത്ത്: 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം കുവൈത്തിൽ വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സാൽമിയ ബൗളിവാർഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിന് ഇന്ത്യയുടെ കുവൈത്തിലെ അംബാസഡർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ കുവൈത്തിലെ യോഗാ പ്രേമികൾ ഉൾപ്പെടെ 1500 ഓളം പ ആളുകൾ പങ്കെടുത്തു.

Advertisment

ചടങ്ങിൽ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം, സ്വ്യാസാ സർവകലാശാലയുടെ പ്രസിഡന്റ് ഡോ. എച്ച്.ആർ. നാഗേന്ദ്ര, കുവൈത്ത് യോഗാ കമ്മിറ്റി പ്രസിഡന്റ് പത്മ ശ്രീ ശൈഖ ഷൈഖ അൽ ജാബർ അൽ സബാഹ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


അംബാസഡർ പ്രസംഗത്തിൽ യോഗയുടെ ആഗോളപ്രാധാന്യവും ആരോഗ്യത്തിനും മനസ്സിന്റെ സമാധാനത്തിനും അതിന്റെ സംഭാവനയും വിശദീകരിച്ചു. 

Untitlediraan

"യോഗം ശരീരത്തിനും മനസ്സിനുമിടയിലെ സമത്വത്തിന്റെ യാത്രയാണ്. ദൈനംദിന ജീവിതത്തിലേക്ക് അതിനെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്" – അംബാസഡർ പറഞ്ഞു.

"യോഗ ഫോർ ഓൺ ഏർത്, ഓൺ ഹെൽത്ത്‌" എന്ന ഈ വർഷത്തെ തലക്കെട്ടിന്റെ ഭാഗമായി കുവൈത്തിലെ വിവിധ വിദ്യാലയങ്ങളിൽ മുൻകൂർ പരിപാടികൾ, യോഗാ പ്രദർശനങ്ങൾ, കുവൈത്ത് ടിവിയിലൂടെയുള്ള ടാക് ഷോകൾ എന്നിവ എംബസി സംഘടിപ്പിച്ചു. എംബസിയിൽ എല്ലായാഴ്‌ചയും സൗജന്യ യോഗ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ടെന്ന് അംബാസഡർ അറിയിച്ചു.


"കൂടുതൽ യുവാക്കൾക്ക് യോഗയിലെ  ചിട്ടയും ആത്മസംയമനവും പഠിക്കാൻ കഴിയുന്ന വിധത്തിൽ എംബസി പ്രവർത്തിക്കുന്നുണ്ട്. കുവൈത്തിൽ യോഗാ പഠന കേന്ദ്രങ്ങൾ വർധിക്കുകയാണ് – ഇവയെ പിന്തുണയ്ക്കാൻ എംബസി സന്നദ്ധമാണെന്നും – അദ്ദേഹം പറഞ്ഞു.


Untitlediraan

ചടങ്ങിൽ വിവിധ യോഗാ ആസനങ്ങളും ശ്വസന ശൈലികളും പ്രദർശിപ്പിച്ചു. പ്രമുഖ യോഗാ അധ്യാപകരും സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.