കുവൈത്ത്: കുവൈത്തിൽ സർക്കാർ മന്ത്രാലയങ്ങളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പള ഘടന പുനസംഘടിപ്പിക്കാനാണ് തീരുമാനം.
സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് ധനകാര്യ മന്ത്രാലയം സിവിൽ സർവീസ് ബ്യൂറോയുമായി സഹകരിച്ച് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിവരികയാണ്.
നിലവിലെ ശമ്പള സ്കെയിലും അതിന്റെ ആധാരമായ തിട്ടപ്പെടുത്തൽ രീതിയും പുനഃപരിശോധിക്കാനാണ് സർക്കാർ നീക്കം. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ നീതിയും തുല്യതയും ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ വേതന വ്യവസ്ഥയിലുള്ള പോരായ്മകൾ പരിഹരിക്കുന്നതും ഈ തീരുമാനത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക പരിരക്ഷാ നയങ്ങളുടെയും ആധുനിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു സമഗ്രമായ ശമ്പള ഭദ്രത ഉറപ്പാക്കുക എന്നതാകും ഈ നീക്കത്തിന്റെ മുഖ്യ ലക്ഷ്യം.