കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരെ നേരിട്ടുള്ള കരാറിലൂടെയും, സ്ഥിരതയുള്ള തൊഴിൽ പദ്ധതികൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പ്രതിമാസം ഏകദേശം 300 നഴ്‌സുമാരെ നിയമിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഡോ. അബ്ദുല്ല അൽ-സിന്ദ് അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും നിയമനം നടക്കുന്നത്. തൊഴിൽ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ മേഖലയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനും ഈ നിയമനങ്ങൾ വലിയ മാറ്റമായി സർക്കാർ വിലയിരുത്തുന്നു.