ജിദ്ദ: റിയാദിലെ മകളുടെ അടുത്തേക്ക് ഉംറ വിസയിൽ എത്തിയ മലയാളി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (69) ആണ് റിയാദിൽ മരിച്ചത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് നസീമിലെ അൽസലാം മഖ്ബറയിൽ ഖബറടക്കി. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ വെച്ച് നടത്തിയ ജനാസ നിസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.
ഭാര്യ: പരേതയായ ഷാഹിദ ബീവി, മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ.
മാർച്ച് 12ന് റിയാദിലുള്ള മകളുടെയും മരുമകന്റെയും ആതിഥ്യത്തിൽ ഉംറ വിസയിൽ എത്തിയ ഷംസുദീനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൃക്ക സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.