സിവിൽ ഐഡി വിലാസത്തട്ടിപ്പ്: പ്രവാസി ഉൾപ്പെടെ അഞ്ച് പേർക്ക് തടവ് ശിക്ഷ

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ കാണുന്നത്.

New Update
paci kuwait

കുവൈറ്റ്: സിവിൽ ഐ.ഡി. റെസിഡൻഷ്യൽ വിലാസങ്ങൾ വ്യാജമായി നിർമ്മിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്ത കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജീവനക്കാരും ഒരു പ്രവാസി കമ്പനി പ്രതിനിധിയും ഉൾപ്പെടെ അഞ്ച് പേർക്ക് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു.

Advertisment

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജീവനക്കാർ ഔദ്യോഗിക രേഖകൾ തിരിമറി നടത്തുക, കൈക്കൂലി വാങ്ങുക, കള്ളത്തരം കാണിക്കുക എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു എന്നാണ് കണ്ടെത്തൽ. പ്രവാസി കമ്പനി പ്രതിനിധിയും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.


പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ കാണുന്നത്. കേസിന്റെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്തുവിട്ടിട്ടില്ലെങ്കിലും, വ്യാജ വിലാസങ്ങൾ നിർമ്മിച്ചതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട് എന്നാണ് സൂചന.

Advertisment