റിയാദ്. ജൂലൈ 27 മുതൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. 269 തൊഴിലുകളിൽ സൗദി വൽക്കരണം നടത്തും, മെഡിക്കൽ ഫീൽഡ് ആയ ഫാർമസി, ദന്തചികിത്സ എന്നീ മേഖലകളിൽ 65 ശതമാനവും ഉയർത്തുന്നതിനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.
/sathyam/media/media_files/OzL2OVtZHgU2niLGLVX6.jpg)
കൂടാതെ അക്കൗണ്ടിങ്,, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളിൽ 65 ശതമാനവും സൗദിവത്കരണം നിർബന്ധമാക്കും. ആരോഗ്യ-വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക.
/sathyam/media/media_files/eqBklGDDotEN1OUFh5wz.jpg)
സ്വദേശിവത്കരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയമലംഘകർക്കെതിരായ പിഴ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ പേരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ആദ്യഘട്ടത്തിൽ ബാധകമാകും
/sathyam/media/media_files/2024/12/12/XQvocgSj017uUUcvOyP1.jpeg)
ആദ്യം 40 ശതമാനവും പിന്നീട് 70 ശതമാവുമായി ഇത് ഉയർത്തും. സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ മാനേജർ, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം എക്യുപ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് ഏജന്റ് തുടങ്ങിയ മേഖലകളിൽ നേരത്തേ തന്നെ സൗദി സ്വദേശവത്കരണം നടപ്പാക്കിയിരുന്നു.