കേളി കോടിയേരി ബാലകൃഷ്ണന്‍  അനുസ്മരണം സംഘടിപ്പിച്ചു

രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.

New Update
3535

റിയാദ്: സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എം.എല്‍.എ, ആഭ്യന്തര മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു. 

Advertisment

ബത്ത ലൂഹ ഓഡിറ്റോറിയത്തിന്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു. 

ആര്‍.എസ്.എസിനെതിരായ സന്ധിയില്ലാത്ത സമരം നയിച്ച കോടിയേരി ആര്‍.എസ്.എസിന്റെ ആദ്യ ആക്രമണത്തിനിരയായത് പത്താംതരത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു. വര്‍ഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രതിരോധമുയര്‍ത്തിയ നേതാവും തലശേരി കലാപകാലത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ സ്വജീവന്‍ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കെ.പി.എം. സാദിഖ് പറഞ്ഞു. 

കേരളാ പോലീസ് സേനയെ ഇന്ത്യയിലെ മികച്ച സേനയ്‌യാക്കി മറ്റുന്നതിലും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കാനും കോടിയേരി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, പ്രഭാകരന്‍ കണ്ടോന്താര്‍ സെബിന്‍ ഇഖ്ബാല്‍, കേളി കുടുംബവേദി  ട്രഷറര്‍ ശ്രീഷ സുകേഷ്,  എന്നിവര്‍ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു പ്രസംഗിച്ചു. 

Advertisment