/sathyam/media/media_files/2025/02/13/CmC8rJZ9vDQ01fvX3U9k.jpg)
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ഇനിയും വൈകും. എട്ടാം തവണയും കേസ് മാറ്റിവെച്ചതോടെയാണ് റഹിമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിലായത്.
ഗവർണറേറ്റിൽ നിന്ന് റഹീമിന്റെ മോചന കാര്യത്തിൽ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.
അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ഇത്തവണയും അത് ഉണ്ടായില്ല. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.
കുടുംബം മാപ്പ് നൽകി കഴിഞ്ഞാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാൽ
റഹീമിന്റെ കേസിൽ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്.
2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.