സൗദിയിൽ ഒരാഴ്ചക്കകം 9,239 വിദേശികളെ നാടുകടത്തി; പുതുതായി പതിനേഴായിരത്തിലേറെ നിയമലംഘകർ അറസ്റ്റിലായി

New Update
Vs

ജിദ്ദ: രാജ്യത്തെ മുഴുപ്രവിശ്യകളിലുമായി നടന്ന് വരുന്ന സംയുക്ത ഫീൽഡ് റൈഡുകളുടെ ഇക്കഴിഞ്ഞ ആഴ്ചയിലെ ഫലം സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. താമസ - തൊഴിൽ - അതിർത്തിതെന്ന് നിയമങ്ങൾ ലംഘിക്കുന്നവരെ പിന്തുടരുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകളിൽ രാജ്യത്ത് മൊത്തം 17260 പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കകം പിടിയിലായതെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പതിവ് വാരാന്ത റിപ്പോർട്ട് വെളിപ്പെടുത്തി.

Advertisment

ഇവരിൽ 10819 പേർ താമസ നിയമ ലംഘനങ്ങൾക്കും 2351 പേര് നിയമ ലംഘനങ്ങൾക്കുമാണ് പിടിയിലായത്. 4090 പേരാണ് അതിർത്തി നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായതെന്നും റിപ്പോർട്ട് വിവരിച്ചു.

703 പേർ നിയമരഹിത മാർഗത്തിലൂടെ സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായപ്പോൾ 23 പേർ നിയമം ലംഘിച്ചു കൊണ്ട് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് കണക്ക്. 

നിയമലംഘകർരെ ഒളിപ്പിക്കുകയും അവർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ ഏർപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് 24 പേരെ പിടികൂടിയതായും റിപ്പോർട്ട് തുടർന്നു. പിടികൂടിയവരിൽ 7,490 സ്ത്രീകൾ ഉൾപ്പെടെ 48,405 പ്രവാസികളെ നിയമനടപടികൾക്ക് വിധേയരാക്കിയെന്നും റിപ്പോർട്ട് വിശദീകരിച്ചു.

അറസ്റ്റിലായ നിയമലംഘകരിൽ 9,239 പേരെ നിയമ നടപടികൾക്ക് ശേഷം സൗദിയിൽ നിന്ന് ഇതിനകം നാട് കടത്തിക്കഴിഞ്ഞതായും മറ്റുള്ളവരുടെ യാത്രാ രേഖകൾക്കായി അവരവരുടെ രാജ്യത്തിന്റെ നയതന്ത്ര സ്ഥാപനങ്ങളിലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയോ യാത്രാ ടിക്കറ്റ് ശരിപ്പെടുത്തി കൊണ്ടിരിക്കുകയോ ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച ഒടുവിലത്തെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി.

"നിയമ ലംഘകരില്ലാത്ത രാജ്യം" എന്ന വിശേഷണം സാക്ഷാത്കരിക്കാനുദ്ദേശിച്ചാണ് 2017 നവംബർ പതിനഞ്ചിനാണ്‌ നിയമലംഘകർക്കായി വ്യാപകമായ പരിശോധനയും പിടികൂടലും ആരംഭിച്ചത്. മാസങ്ങൾ നീണ്ട പൊതുമാപ്പ് കാലത്തിനു ശേഷം പിന്നെയും പദവി നിയമാനുസൃതമാക്കുകയോ നാട് വിടുകയോ ചെയ്യാത്തവരെ പിടികൂടാനാണ് വിവിധ വകുപ്പുകൾ ചേർന്നുള്ള വ്യാപകമായ പരിശോധന ആരംഭിച്ചത്. നിയമാനുസൃതമല്ലാത്ത വിദേശികളുടെ വൻ സാന്നിധ്യം മൂലം സ്വദേശികൾക്കു പരമാവധി തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സൗദി ഗവർമെന്റ് നടത്തുന്ന നീക്കങ്ങൾ ഫലപ്രദമാവുന്നില്ലെന്നും വിലയിരുത്തലുണ്ട്. അതിനാൽ കൂടി, താമസ, തൊഴിൽ, അതിർത്തി നിയമങ്ങളുടെ ലംഘകരായി രാജ്യത്ത് കഴിയുന്നവരെ വ്യപകമായി പിടികൂടുന്നതിൽ അമാന്തമൊട്ടുമില്ലാതെ മുന്നേറുകയാണ് സൗദി അറേബ്യ.

Advertisment