നൗഫൽ നമ്പോടൻ: മക്കയിലെ പ്രവാസികൾക്ക് ഉണങ്ങാത്ത ദുഃഖം; ജന്നത്തുൽ മുഅല്ലയിൽ ആറടിമണ്ണ്

തൻറെ ഒരു വയസ്സുള്ള മകളെ ഈ പ്രാവശ്യത്തെ വെക്കേഷനിലാണ് കാണുന്നത്. തൻറെ മക്കളെ കുറിചുള്ള സ്വപ്നങ്ങൾ ബാക്കി വെച്ചാണ് നൗഫൽ യാത്രയായത് സുഹൃത്തുകൾക്കും കുടുംബക്കാർക്കും ഏറെ വേദനിപ്പിക്കുന്നുണ്ട് .

New Update
NOUFAL MAMPODAN

മക്ക:  കഴിഞ്ഞ ദിവസം മരണപ്പെട്ട അരീക്കോട് വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ പാമ്പോടൻ ജനാസ കബറടക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടത്തി.   

Advertisment

വിളയിൽ എളങ്കാവ് സ്വദേശി മർഹൂം മമ്മൂസൻ കുട്ടി ഹാജി - ആമിനാ ദമ്പതികളുടെ മകനായ  നൗഫൽ  പ്രഭാത പ്രാർത്ഥനക്ക് അംഗശുദ്ധിയ്ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും വൈകാതെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.  ഹൃദയാഘാതമാണ് മരണ കാരണം.

ഭാര്യ: നജ്മത്ത്   മക്കൾ: നഷ് വ (13), അജ് വ (9), ആഇഷ (1).   മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് മൊയ്‌ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ തുടങ്ങിയവർ സഹോദരങ്ങളാണ്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി കുടുംബത്തോടൊപ്പം ജീവിച്ച സാധാരണയിൽ നാട്ടിലും ജോലി ചെയ്യാറുള്ള നൗഫൽ  പതിവിനു വിപരീതമായി ഈ വർഷം വെക്കേഷൻ പൂർണ്ണമായും തൻറെ ഭാര്യയോടും മക്കളോടും തന്നെയായിരുന്നു എന്ന് വീട്ടുകാർ പങ്കവെക്കുന്നു,

തൻറെ ഒരു വയസ്സുള്ള മകളെ ഈ പ്രാവശ്യത്തെ വെക്കേഷനിലാണ് കാണുന്നത്. തൻറെ മക്കളെ കുറിചുള്ള സ്വപ്നങ്ങൾ ബാക്കി വെച്ചാണ് നൗഫൽ യാത്രയായത് സുഹൃത്തുകൾക്കും കുടുംബക്കാർക്കും ഏറെ വേദനിപ്പിക്കുന്നുണ്ട് .

മക്കയിലെ നവാരിയ യിൽ കഴിഞ്ഞ പത്ത് വർഷമായി വീട്ട് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന നൗഫൽ സ്വദേശികളിലും പ്രവാസികളിലായ മലായാളികളുടെ ഇടയിലും സ്വീകാര്യനായിരുന്നു .എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയുമായുമാണ് സമീപിച്ചിരുന്നത് .

മരണപ്പെടുന്നതിനു മുമ്പുള്ള ദിവസം തൻറെ സുഹൃത്തുക്കളോടും കൂട്ടു കുടുംബക്കാരോടും ഏറെ നേരം സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി മാനുഷ്യക മൂല്യങ്ങൾ ഉയർത്തിയ ജിവിത മാതൃകയാണ് നൗഫലിനുള്ളത് .നൗഫലിൻെ മരണം മലയാളികൾക്കും മറ്റും കേരളതേര പ്രവാസികൾക്കും താങ്ങാൻ കഴിയാത്തതായി. ദിവസേന സന്ദർശിക്കുന്ന തൻറെ കൂട്ടുകാരൻറെ ഫാർമസിക്കടുത്ത യമനികളും സുഡാനികളും മറ്റു ഇന്ത്യക്കാരും നൗഫലിനെ ഓർക്കുന്നത് നിറകണ്ണുകളോടെയാണ് .

തൻറെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ തൻറെ കഫീലിനെയോ മറ്റോ ഒരു പ്രയാസത്തിൽ സംസാരിക്കേണ്ടി വന്നിട്ടില്ല എന്ന് നൗഫലിൻറെ കഫീൽ സാക്ഷ്യപ്പെടുത്തുന്നു. തൻറെ ജോലിയിൽ കൃത്യത വരുത്തി വീട്ടിലെ ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് ഇടപെടുന്ന സ്വഭാവക്കാരനായിരുന്നു തന്റെ ഡ്രൈവറായിരുന്ന നൗഫൽ എന്ന് സ്പോൺസർ അനുഭവം പങ്ക് വെക്കുന്നു. കഫീലിന്റെ ഉമ്മയെ സ്വന്തം ഉമ്മയുടെ സ്ഥാനത്ത് കാണുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് പലായവർത്തി ഫോൺ സംഭാഷണത്തിൽ കേട്ട അനുഭവം സുഹൃത്തായ ഫാർമസിസ്റ്റ് പങ്ക് വെക്കുന്നുണ്ട്. ജീവിതത്തിൽ വലിയ സ്‌നേഹവും ബഹുമാനവും നൽകി ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച നല്ല മനുഷ്യനാണ്‌ നൗഫൽ എന്നത് സാക്ഷ്യപ്പെടുത്തുന്നു.

ഫുട്‌ബോള്‍ കളിയെ ഏറെ ഇഷ്ടപെടുന്ന നൗഫൽ പ്രദേശത്തെ നല്ലൊരു കളിക്കാരൻ കൂടിയാണ്. മരിക്കുന്നതിന് മുമ്പുള്ള സമയങ്ങളിലും കളിയിൽ നൗഫൽ ഏർപ്പെട്ടിരുന്നു. സാധാരണയിൽ കളി സ്ഥലങ്ങളിൽ ടീം സ്പിരിറ്റോടെ കളിച്ചിരുന്ന നൗഫൽ മരണ ദിവസം ഗ്രൗണ്ടിൽ വളരെ സൗമ്യനായിരുന്നു എന്ന് കൂട്ടുകാർ ഓർക്കുന്നു .

മക്ക സോൺ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തനത്തിലൂടെ ദീനി പ്രവർത്തന മേഖലയിൽ സജീവമായ നൗഫൽ  ഐ .സി .എഫ് , നവാരിയ സെക്റ്റർ പബ്ലിക്കേഷൻ സെക്രട്ടിയായി സേവനം ചെയ്യുകയായിരുന്നു .ആർ .എസ് .സി യുടെ നേതൃത്വത്തിൽ നടക്കുന്ന ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തങ്ങളിൽ സജീവ പങ്കാളിയായിരുന്നു. വഴി തെറ്റിയ ഹാജിമാർക്ക് തൻറെ റൂമിലേക്കും ഹറമിലേക്കുമുള്ള വഴി കാണിച്ച് കൊടുക്കുന്നതിലും അവശരായവർക്ക് താങ്ങായി നൗഫൽ പ്രവർത്തിച്ചത് ഇന്നും നിറ കണ്ണുകളോടെ ആർ എസ് .സി കുട്ടുകാർ ഓർക്കുന്നു.

നവാരിയയിലും പ്രവാസി രിസാലയും പ്രവാസി വായനയും കൃത്യമായി വായനക്കാരിൽ എത്തിക്കുന്നതിൽ നൗഫൽ കാണിച്ച ആത്മാർഥത ഏതൊരു പ്രവർത്തകനും മാത്യകയാണെന്നു മക്ക സെട്രൽ ഐ.സി എഫ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി ഓർമ്മപെടുത്തുന്നു. സ്വാന്തന പ്രവർത്തങ്ങളിൽ അതീവ തല്പരനായ നൗഫൽ തൻറെ തുച്ചമായ ശമ്പളത്തിൽ നിന്ന് പാവപ്പെട്ടവർക്കും മറ്റും സഹായിക്കാൻ തെയ്യാറാവുമായിരുന്നു. രണ്ടു ആഴ്ച മുമ്പ് ഒരു പുതു ഇസ്‌ലാമിയുടെ വാടക വീടിൻറെ വിഷയത്തിൽ തന്നെക്കൊണ്ട് കഴിയുന്ന രൂപത്തിൽ സഹായം എത്തിച്ചത് ഓർക്കുകയാണ് കൂട്ടുകാരൻ സൽമാൻ .

ജീവിതത്തിൽ ഇത്രയേറെ അടയാളപ്പെടുത്തൽ നടത്തിയ നൗഫൽ പ്രവാചക സ്നേഹത്തിൽ വല്ലാത്ത മാത്യകയായിരുന്നു എന്ന് കൂട്ടുകാരൻ സൈദലവി പങ്ക് വെക്കുന്നു. വേദനിക്കുന്ന മനസ്സിന് നൗഫൽ അവൻറെ സാനിധ്യം കൊണ്ടും സംസാരം കൊണ്ടും ഒരുപാട് സ്വാന്തനമായിരുന്നു .

കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങള്‍ക്കും മയ്യിത്ത് പരിപാലനത്തിനും ഖബറടക്കത്തിനും മക്ക ഐസിഎഫ്‌ വെൽഫയർ ടീം അംഗങ്ങാളായ മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ, ജമാൽ മുക്കം, ജനറൽ സെക്രട്ടറി അബ്ദു റഷീദ് അസ്ഹരി, സൈദലവി സഖാഫി കിഴ്ഗിശ്ശേരി തുടങ്ങിയവർ ഉണ്ടായിരുന്നു. മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ഇസ്മായിൽ ബുഖാരി നേതൃത്വം നൽകി. മക്കയിലെ വിവിധ ഏരിയകളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Advertisment