/sathyam/media/media_files/5jXbSdY4nMj0RAYN5eBd.jpg)
റിയാദ്: ബുധനാഴ്ച റിയാദിലെ ശുമൈസി ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വളിച്ച പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ സത്താർ കായംകുളത്തിന്റെ (58) മയ്യിത്ത് വെള്ളിയാഴ്ച ജന്മനാട്ടിൽ ഖബറടക്കി. കായംകുളം എരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ വൈകീട്ട് ആറിന് ആയിരുന്നു ഖബറടക്കം.
കായംകുളം എരുവ കൊല്ലന്‍റയ്യത്ത് പരേതരായ ജലാലുദ്ദീൻ - ആയിഷാകുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്‌മ അബ്ദുൽ സത്താർ (ഐടി എൻജിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ ആറ് പേരാണ്.
കോൺഗ്രസ്സിന്റെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സിയൂടെ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും സർവാംഗീകാരമുള്ള പൊതുപ്രവർത്തകനുമായ സത്താർ കായംകുളത്തിന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി റിയാദിൽ നിന്നുള്ള തിരുവനന്തപുരത്തേക്കുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് കൊണ്ടുപോയത്. വിമാനം വെള്ളിയാഴ്ച രാവിലെ 9.15ഓടെ തിരുവനന്തപുരത്ത് ഇറങ്ങി. സഹോദരൻ അബ്ദുൽ റഷീദിന്‍റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കായംകുളത്തെ എരുവയിലേക്ക് കൊണ്ടുപോയി.
അർറിയാദ് ഹോൾഡിങ് കമ്പനിയിലെ 27 വർഷം ഉൾപ്പെടെ മൊത്തം 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു സത്താർ കായംകുളം. കഴിഞ്ഞ ജുലൈ 26 ന് ബാധിച്ച  പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.15 ഓടെ രക്തസമ്മർദം താഴുകയും ഇഹലോകവാസം വെടിയുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us