ജിദ്ദ: അവധിയിൽ നാട്ടിലേക്ക് മടങ്ങാൻ അഞ്ചാഴ്ച മാത്രം ബാക്കി നിൽക്കേ റിയാദിൽ മലയാളി താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. കൊല്ലം, പള്ളിത്തോട്ടം എം എ ആർ ഹൗസ് നിവാസിയും പരേതരായ അബ്ദുൽ റസാഖ്, റുഖിയ എന്നിവരുടെ മകനുമായ സജീവ് അബ്ദുൽ റസാഖ് (47) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യ: ഷിബിന, മക്കൾ: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങൾ: അൻസർ, നൗഷാദ്, നവാബ്, നവാസ്, ത്വാഹിറ, സഹറുന്നിസ, വാഹിദ.
മരണം സംഭവിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച്ച വൈകീട്ട് സജീവ് ബാത്ത്റൂമിൽ തളർന്നു വീഴുകയും തലക്ക് പരിക്കേൽക്കുകയും ഉണ്ടായിരുന്നു. തുടർന്ന്, കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് സജീവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയും തലയിൽ തുന്നൽ ഇടുകയും ചെയ്തിരുന്നു. താമസസ്ഥലത്ത് തിരിച്ചെത്തി, നോര്‍മല്‍ ആയി കഴിയുന്നത് കണ്ടാണ് സുഹൃത്ത് സ്ഥലം വിട്ടത്.
എന്നാൽ, പിന്നീട് അവിടെയെത്തിയ സുഹൃത്തിന് കാണാൻ കഴിഞ്ഞത് നിലത്ത് ജീവന്പോയി വീണ് കിടക്കുന്ന സജീവനെയായിരുന്നു. പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. സുഹൃത് ആദ്യം സജീവനെ ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഞങ്ങളോട് ഫോണിൽ സംസാരിച്ചിരുന്നതായി അദ്ദേഹത്തിന്റെ നാട്ടിലുള്ള കുടുംബം അറിയിച്ചു. കുടുംബവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേ സജീവ് വീണ്ടും തളർന്ന് വീണ് മരിച്ചതായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു.
രണ്ട് വര്ഷം മുമ്പ് ഹൌസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ സജീവ് ജൂൺ രണ്ടിന് അവധിയിൽ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിക്കൊണ്ടരിക്കെയാണ് സങ്കടം തുളുമ്പുന്ന സംഭവം.