സൽമാൻ രാജാവിന്റെ അതിഥികളായി 1000 തീർത്ഥാടകർ ഉംറ നിർവ്വഹണത്തിന് എത്തി; സ്വീകരിച്ച് സൗദി

ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് ഉംറ പദ്ധതിയുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള 1000 തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിയത്.

New Update
saudi king umra.jpg


റിയാദ്: സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1000 വിദേശ തീര്‍ത്ഥാടകര്‍ ഉംറ തീര്‍ത്ഥാടനത്തിന് മക്കയില്‍ എത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15-ാം ബാച്ചില്‍ നിന്ന് അവസാനമായി മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയത്. ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് ഉംറ പദ്ധതിയുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള 1000 തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിയത്.

Advertisment

കിഴക്കന്‍ ഏഷ്യയിലെ മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്വാന്‍, മ്യാന്‍മര്‍, വിയറ്റ്‌നാം, ലാവോസ്, ഹോങ്കോങ്, ജപ്പാന്‍, ബ്രൂണെ, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകരാണ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയത്. മദീനയിലെ മസ്ജിദുന്നബവി, മസ്ജിദ് ഖുബ, മറ്റ് ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചതിന് ശേഷം സംഘം ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് പോകും.

ഉംറ നിര്‍വഹിക്കുന്നതിനായി ലോകത്തെ സ്വാധീനമുള്ള വ്യക്തികള്‍, പ്രമുഖര്‍, പണ്ഡിതന്മാര്‍, ശൈഖുമാര്‍, യൂണിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍മാര്‍ എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള 1000 പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങള്‍ക്കാണ് ഖാദിമുല്‍ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴില്‍ രാജ്യം ആതിഥ്യമരുളിയത്. ഉംറ നിര്‍വ്വഹിക്കാന്‍ അവസരമാെരുക്കിയതില്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു.

 

saudi
Advertisment