/sathyam/media/media_files/2025/10/05/2696247-untitled-1-2025-10-05-19-59-33.webp)
ദുബായ്: ദുബായിയിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജരായ രണ്ട് പേർ പിടിയിലായത്. പ്രതികളിൽ നിന്ന് 40 കിലോ മയക്ക് മരുന്നുകളും പിടിച്ചെടുത്തു.
സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യത്തുള്ള ഗുണ്ടാനേതാവാണെന്ന് കണ്ടെത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. വിത്യസ്ത രീതിയിലുള്ള മയക്ക് മരുന്നുകളാണ് പ്രതികളിൽ നിന്ന് ലഭിച്ചത്.
എമിറേറ്റിലെ വീടുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ വില്ല’ എന്ന പേരിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായതെന്ന് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ആന്‍റി നർകോട്ടിക്സ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു.
യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് കടത്തുകാരുടെയും വിതരണക്കാരുടെയും പദ്ധതികൾ കണ്ടെത്താനും തകർക്കാനും പൊലീസ് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ‘ഓപറേഷൻ വില്ല’ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ടീം രൂപവത്കരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.