പുണ്യമാസത്തിൽ യുഎഇയിൽ നാലായിരത്തിലേറെ തടവുകാർക്ക് മോചനം. മാപ്പ് നൽകുന്നത് മാനസാന്തരമുണ്ടായവർക്കും നന്നായി പെരുമാറിയവർക്കും

New Update
prison

ദുബായ്: റമദാനോടനുബന്ധിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. വിവിധ എമിറേറ്റുകളിലായി 4,343 തടവുകാർക്കാണ് മോചനം ലഭിക്കുക. 

Advertisment

പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കുക.

ശിക്ഷാകാലയളവിൽ മാനസാന്തരമുണ്ടായവരും നന്നായി പെരുമാറിയവരുമായ തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.


അബുദാബിയിൽ 1295 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഉത്തരവിട്ടു. 


ദുബായിലെ ജയിലുകളിൽ നിന്ന് 1518 തടവുകാർക്ക് മോചനം നൽകാൻ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നിർദ്ദേശിച്ചു.

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 707 തടവുകാർക്ക് മോചനം നൽകാനാണ് തീരുമാനിച്ചത്. അജ്മാനിലെ ജയിലുകളിൽ നിന്ന് 207 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവ് നൽകി. 

റാസൽഖൈമ 506 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഫുജൈറയിലെ ജയിലുകളിൽ നിന്ന് 111 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി നിർദ്ദേശിച്ചു.