ദുബായ്: ഖത്തറിലെ യു.എസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അവതാളത്തിലായ യു.എ.ഇയിലെ എല്ലാ വിമാന സർവീസുകളും സാധാരണ നിലയിലായി.
ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് വിവിധ സർവീസുകൾ തടസപ്പെട്ടത്. ചൊവ്വാഴ്ച പകൽതന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചു.
ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ തടസപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സർവീസുകളാണ് തടസപ്പെട്ടിരുന്നത്.
സ് വിമാനക്കമ്പനിയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടന്ന് പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേഴ്സും വിവിധ സർവീസുകൾ വഴിതിരിച്ചുവിട്ടു.
ഷാർജയിൽ നിന്നുള്ള നിരവധി സർവീസുകളെയും വ്യോമപാതയിലെ തടസം ബാധിച്ചു. അതേസമയം ചൊവ്വാഴ്ച മിക്ക സർവീസുകളും പുനസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.