യുവ തലമുറ സോഷ്യല്‍ മീഡിയയുടെ പിന്നാലെ പോകുന്ന കാലത്ത് വേറിട്ട ശബ്ദമായി ഒരു പതിനഞ്ചുകാരന്‍. അവധിക്കാലത്ത് ആതുര സേവനവുമായി ഇസയ തിരക്കിലാണ്. തനിക്കു ഡോക്ടറാവണമെന്നും യുദ്ധക്കെടുതി നേരിടുന്ന ഗാസയില്‍ ഉള്‍പ്പടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് ഇസയയുടെ ആഗ്രഹം

വിന്റര്‍ അവധിക്കാലം ആതുരസേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണീ കൊച്ചു മിടുക്കന്‍. ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങളാണ് ഇസയ നടത്തിയത്.

New Update
isayah-1

ദുബായ്: ജെന്‍ സീ എന്ന് പേരിട്ട് ഇന്നു സമൂഹം വിളിക്കുന്ന പുതുതലമുറ സോഷ്യല്‍ മീഡിയയുടെ പിന്നാലെ പായുകയാണ്. വ്‌ളോഗും ഷോര്‍ട്ട്‌സും റീലുമൊക്കെയാണ് അവരുടെ ലോകം.

Advertisment

എന്നാല്‍, ഇത്തരക്കാര്‍ക്കിടയില്‍ വേറിട്ട ശബ്ദമായി മാറുകയാണ് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഇസയ സഞ്ജയ് അലക്‌സ്.

വിന്റര്‍ അവധിക്കാലം ആതുരസേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണീ കൊച്ചു മിടുക്കന്‍. ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങളാണ് ഇസയ നടത്തിയത്.

ആതുര സേവന രംഗത്തു 1987 മുതല്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്ററിന്റെ വോളന്റിയറാണ് ഇപ്പോള്‍ ഇസയ. റംസാന്‍ നോമ്പുകാലമായതിനാല്‍ നോമ്പെടുത്തുകൊണ്ടാണ് ഇസയ തന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

isayah-3

തൊഴിലാളി ക്യാമ്പുകളില്‍ സന്ദര്‍ശിക്കുകയും ഇഫ്താര്‍ നടത്താനുമെല്ലാം ഇസയ മുന്നിട്ടിറങ്ങുന്നുണ്ട്. ചെറുപ്പം മുതല്‍ മറ്റുള്ളവരെ സഹായിക്കാന്‍ തല്‍പരനായിരിരുന്നു ഇസയ.

isayah-4


തനിക്കു മെറിറ്റില്‍ മെഡിസിന്‍ പഠിച്ചു ഡോക്ടറാവണമെന്നും ഗാസായില്‍ ഉള്‍പ്പടെ യുദ്ധം കൊണ്ടു ദുരിതം അനുഭവിക്കുന്ന മേഖലകളില്‍ സേവനം ചെയ്യണമെന്നുമാണ് ഇസയയുടെ ആഗ്രഹം.


കോട്ടയം പുതുപ്പള്ളി സ്വദേശി സഞ്ജയ് അലക്സിൻ്റെയും ദീപാ മെറിൻ്റെയും മകനാണ് ഇസയ. ഇസയ ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്.

isayah-2

സഹോദരൻ റൂബൻ സഞ്ജയ് അലക്സ് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്.  മകന്റെ പ്രവര്‍ത്തനത്തിന് കുടുംബവും പിന്തുണയുമായി ഒപ്പമുണ്ട്.

Advertisment