ഷാർജ: ഇൻകാസ് യുഎഇ നഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ ഒന്ന് മുതൽ നടന്നു വരുന്ന ഇഫ്താർ ടെൻറിന്റെ പ്രവർത്തനം ജനബാഹുല്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമാവുകയാണ്. പുതിയ പ്രസിസണ്ട് സുനിൽ അസീസ് വന്ന ശേഷം തദ്ദേഹത്തിന്റെ ടീം വർക്കിന്റെ ഭാഗമായി ആദ്യമായാണ് ഇൻകാസ് ഇത്തരത്തിൽ ഒരു മാസം മഴുവൻ നീണ്ടു നിൽക്കുന്ന ഇഫ്താർ ടെൻറ് ഒരുക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ രാജ്യക്കാരായയാളുകൾ ഇവിടെ ഒരുമിച്ച് കൂടുന്നു. ഇൻകാസ് വളണ്ടിയർമാർ ഉച്ചകഴിഞ്ഞ് ഭക്ഷണ വിഭവങ്ങൾ ഒരുക്കാൻ ടെൻറിൽ ഒരുമിച്ച് ചേരുന്നു. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും ഐക്യത്തോടെ പ്രവർത്തിക്കുന്നു. 500 പേരുടെ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഇപ്പോൾ ദിനം പ്രതി ആളുകൾ കൂടി വരുന്നു. ചില ദിവസങ്ങളിൽ ആയിരത്തിനടുത്ത് ആളുകളെത്തും. എല്ലാവർക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണമെത്തിച്ചു നൽകുന്നുണ്ട്.
മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , കോൺഗ്രസ്സ് വാക്താവ് സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കൾ ടെൻറ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സംഗമത്തിൽ ഇൻകാസ് യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ബി.എ. നാസർ സ്വാഗതം പറഞ്ഞു. അൽ ഫലാഹ് ഒപ്ടിക്സ് സി ഇ ഒ ലത്തീഫ് കന്നോര മുഖ്യാതിഥിയായിയിരുന്നു.
ഷാർജ ഇൻകാസ് പ്രസിഡണ്ട് അബ്ദുൾ മനാഫ്, മറ്റു ഭാരവാഹികൾ,ദേശീയ കമ്മിറ്റി ഭാരവാഹികളായ ഷിജി അന്ന ജോസഫ്, ബിജു എബ്രഹാം, സി.എ ബിജു, സിന്ധു മോഹൻ, രാജി നായർ, സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, ഇൻകാസ് ഫുജൈറ പ്രതിനിധികളായ ഉസ്മാൻ ചൂരക്കോട്, കബീർ, ജിജോ, അയ്യൂബ് , ദർശന യുഎഇ ഭാരവാഹികൾ, തുടങ്ങിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കൾ കെ. ബാലകൃഷ്ണൻ, അഡ്വ. വൈ എ റഹിം, സംഘടനാ ജനറൽ സെക്രട്ടറി എസ് എം ജാബിർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.