ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ 4 ബ്രിട്ടീഷ് പൊലീസുകാര്‍ക്കെതിരേ നടപടിക്കു സാധ്യത

New Update
Vcybkkj

ലണ്ടന്‍: ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ യുകെയിലെ നാലു പൊലീസുകാര്‍ക്കെതിരേ നടപടിക്കു സാധ്യത. നോര്‍ത്താംപ്ടണ്‍ക്ഷയര്‍ പൊലീസ് സ്റേറഷനിലെ നാലു പൊലീസുകാര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘന നോട്ടീസ് ഇന്‍ഡിപെന്‍ഡന്‍ ഒഫീസ് ഫൊര്‍ പൊലീസ് കണ്ടക്റ്റ് (ഐഒപിസി) നല്‍കി.

Advertisment

2024 ഓഗസ്ററില്‍ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്തിട്ടും ഹര്‍ഷിതയുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഈ പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നു എന്ന് ഹര്‍ഷിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

സെപ്റ്റംബര്‍ 3 ന് പ്രതിയായ പങ്കജ് ലാംബെയെ അറസ്ററ് ചെയ്ത ശേഷം പിന്നീട് സോപാധിക ജാമ്യത്തില്‍ പൊലീസ് വിട്ടയച്ച ശേഷമാണ് ഹര്‍ഷിതയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ കണ്ടെത്തിയത്.

ഗാര്‍ഹിക പീഡനം നടന്നതായി കണ്ടെത്തിയതിനാല്‍ ഡല്‍ഹി പൊലീസ് ഹര്‍ഷിതയുടെ ഭര്‍തൃമാതാപിതാക്കളെ അറസ്ററ് ചെയ്തു. ഭര്‍ത്താവ് പങ്കജ് ലാംബയും സഹോദരി ഉമയും ഇപ്പോഴും ഒളിവിലാണ്.

നവംബര്‍ 14നാണ് ഇല്‍ഫോഡില്‍ ലാംബയുടെ കാറിന്‍റെ ഡിക്കിയില്‍ നിന്ന് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനും നാലു ദിവസം മുമ്പേ ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോര്‍ത്താംപ്ടണ്‍ ക്ഷയര്‍ പൊലീസ് ചീഫ് ഇന്‍സ്പെക്റ്റര്‍ പോള്‍ കാഷ് പറഞ്ഞു.

 

Advertisment