നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന് ഓസ്ട്രേലിയയില്‍ തടവ്

New Update
rtrytugug
സിഡ്നി: ഡസന്‍ കണക്കിന് നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞന് 10 വര്‍ഷവും അഞ്ച് മാസവും തടവ് ശിക്ഷ. ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ഗവേഷകനും, ബിബിസിയിലും നാഷണല്‍ ജിയോഗ്രാഫിക് പ്രൊഡക്ഷനിലും സജീവ സാന്നിധ്യവും ആയിരുന്ന, ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ ആസ്ഥാനമായുള്ള ജന്തുശാസ്ത്രജ്ഞനായ ആദം ബ്രിട്ടണിനെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സുപ്രീം കോടതിയില്‍ മൃഗീയത, മൃഗ പീഡനം തുടങ്ങി 56 ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് പത്തു വര്‍ഷവും അഞ്ചു മാസവും നീളുന്ന തടവു ശിക്ഷ കോടതി വിധിച്ചത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ കൈവശം വച്ച് അവ പുറത്തു വിട്ട നാല് കേസുകളിലും ഇയാള്‍ കുറ്റം സമ്മതിച്ചു. 52 കാരനായ ബ്രിട്ടനെ വ്യാഴാഴ്ച മൃഗങ്ങളെ വാങ്ങുന്നതില്‍ നിന്നും അവയെ അയാളുടെ സ്വത്തില്‍ വയ്ക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

42 നായ്ക്കളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും 39 നായകളെ തന്‍റെ വസ്തുവകയില്‍ ഷിപ്പിംഗ് കണ്ടെയ്നറില്‍ വച്ച് കൊല്ലുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. എബിസി പ്രകാരം ബ്രിട്ടന് ആറ് വര്‍ഷത്തേക്ക് പരോളിന് അര്‍ഹതയുണ്ടാകില്ല. മൃഗങ്ങള്‍ക്കെതിരായ ആദം ബ്രിട്ടന്‍റെ "സാഡിസ്ററ് ലൈംഗിക താല്‍പ്പര്യം" മൂലം സ്വന്തം നായ്ക്കളെ പീഡിപ്പിക്കുന്നതിനൊപ്പം, ഡാര്‍വിന്‍ മേഖലയിലെ വളര്‍ത്തു മൃഗങ്ങളെയും ഇയാള്‍ പീഡിപ്പിച്ചിരുന്നു.

അയല്‍വാസികളുടെ മൃഗങ്ങളെ ലഭിക്കുന്നതിനു വേണ്ടി മാത്രം അവരുമായി സൗഹൃദം സ്ഥാപിച്ചു.യാത്രയോ ജോലിയോ കാരണം വളര്‍ത്തു മൃഗങ്ങളെ പോറ്റാന്‍ നിവൃത്തിയില്ലാത്തവരെ കണ്ടെത്തി. അവരുടെ വളര്‍ത്തു മൃഗങ്ങളെ വാങ്ങിയെടുത്ത് ചൂഷണത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു ആദം ബ്രിട്ടണ്‍.
Advertisment