പാർലമെന്റിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന ആരോപണം നേരിട്ട ഇന്ത്യൻ വംശജനായ പ്രമുഖ ബ്രിട്ടീഷ് ബിസിനസുകാരനും പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സ് അംഗവുമായ റാമിന്ദർ സിംഗ് റെയ്‌ഞ്ചറുടെ കമാൻഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (സി ബി ഇ) എന്ന ഉന്നത ബഹുമതി ചാൾസ് മൂന്നാമൻ രാജാവ് റദ്ദാക്കി.
സി ബി ഇ ബഹുമതിയെ തന്നെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ലോർഡ് റാമി റെയ്ഞ്ചർ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. സൺ മാർക്, സീ എയർ ആൻഡ് ലാൻഡ് ഫോർവേഡിങ് കമ്പനികളുടെ ഉടമയാണ് അദ്ദേഹം.അന്യായമാണ് രാജാവിന്റെ നടപടിയെന്നു പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടി പറഞ്ഞു. റെയ്ഞ്ചർ അതിനെ കോടതിയിൽ ചോദ്യം ചെയ്യും.
അന്തരിച്ച എലിസബത്ത് രാജ്ഞി 2015 ഡിസംബറിൽ ബഹുമതി സമ്മാനിച്ചതു റെയ്ഞ്ചർ ബിസിനസ്-ഏഷ്യൻ സമൂഹങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്. അതിനുള്ള ന്യായങ്ങൾ വിശദീകരിച്ചില്ല എന്ന പോലെ തന്നെ ഇപ്പോൾ ബഹുമതി റദ്ദാക്കിയതിന്റെ കാരണവും വിശദീകരിച്ചിട്ടില്ല.
എന്നാൽ ലോർഡ്‌സ് കമ്മിറ്റി ഒരു വർഷം നീണ്ട അന്വേഷണം നടത്തിയ ശേമാണു തീരുമാനത്തിൽ എത്തിയത്. റെയ്ഞ്ചർ മറ്റുള്ളവരെ വിരട്ടുകയും പീഡിപ്പിക്കയും ചെയ്തതായി കമ്മിറ്റി കണ്ടെത്തി.