ക്യാന്‍സര്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായി കേറ്റ് പൊതുചടങ്ങില്‍

New Update
vhbhbjbjb

ലണ്ടന്‍: അര്‍ബുദം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് ബ്രിട്ടിഷ് രാജകുമാരന്‍ വില്യമിന്‍റെ പത്നി കേറ്റ് മിഡില്‍റ്റണ്‍. ചാള്‍സ് രാജാവിന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന മിലിറ്ററി പരേഡ് വീക്ഷിക്കാനായാണ് കേറ്റ് കുടുംബത്തിനൊപ്പം എത്തിയത്.

Advertisment

നൂറു കണക്കിന് പേരാണ് കേറ്റിനെ കാണാനായി തിങ്ങിക്കൂടിയിരുന്നത്. വെളുപ്പും കറുപ്പും ഇട ചേര്‍ന്ന ഗൗണും തൊപ്പിയും ധരിച്ചാണ് കേറ്റ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. രാജാവിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് കേറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ അസുഖം ഭേദപ്പെട്ടു വരുകയാണെന്നും കീമോതെറാപ്പി ദിനങ്ങളില്‍ നല്ലതും ചീത്തയുമുണ്ടെന്നും കുറച്ചു മാസങ്ങള്‍ കൂടി ചികിത്സ തുടരേണ്ടി വരുമെന്നും കേറ്റ് വെളിപ്പെടുത്തി. 

കഴിഞ്ഞ മാര്‍ച്ചിലാണ് കേറ്റ് അര്‍ബുദ ബാധിതയാണെന്ന് സ്ഥിരീകരിച്ചത്. അതിനു ശേഷം ഇതു വരെയും പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ചാള്‍സ് രാജാവും അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.

മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയീസ് എന്നിവര്‍ക്കൊപ്പം കുതിരവണ്ടിയിലാണ് കേറ്റ് ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടത്. ബക്കിങ് ഹാം കൊട്ടാരത്തിലെ മട്ടുപ്പാവില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം കേറ്റും ചേര്‍ന്നു.

ചാള്‍സ് രാജാവിന്‍റെ പിറന്നാള്‍ യഥാര്‍ഥത്തില്‍ നവംബറിലാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ മാത്രം ജൂണ്‍ ഔദ്യോഗിക ജന്മദിനമായി തെരഞ്ഞെടുക്കുകയായിരുന്നു. കേറ്റ് മാതൃദിനത്തില്‍ പോസ്ററ് ചെയ്ത ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേറ്റ് അര്‍ബുദ ബാധിതയാണെന്ന് വിഡിയോ സന്ദേശം പുറത്തു വിട്ടത്.

എന്നാല്‍ ഈ വിഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

Advertisment