എയര്‍ലൈനുകളെ പരിഭ്രാന്തിയിലാക്കിയ പേജര്‍ ~ വോക്കി ടോക്കി സ്ഫോടനം

New Update
jjjjjjjjjjjjjjjh
ലണ്ടന്‍: ലെബനനില്‍ പേജറുകളും വോക്കി~ടോക്കികളും ഉപയോഗിച്ച് നടത്തിയ ആക്രമണം ലോകമെങ്ങുമുള്ള എയര്‍ലൈന്‍ കമ്പനികളെ പരിഭ്രാന്തിയിലാക്കുന്നു. ലെബനന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വിമാനങ്ങളില്‍ പേജര്‍ ഉപയോഗം നിരോധിച്ചു കഴിഞ്ഞു.

മൊബൈലുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് സമാനമായ സ്ഫോടനങ്ങള്‍ നടത്താനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയൊരു സാധ്യത വ്യക്തമായാല്‍ ഇത്തരം ഉപകരണങ്ങള്‍ക്കും വിമാനങ്ങളില്‍ നിയന്ത്രണം വരും.

ഇപ്പോഴുണ്ടായ ആക്രമണങ്ങള്‍ സെപ്റ്റംബര്‍ 11ന് ശേഷമുള്ള വ്യോമയാന വ്യവസായത്തെ ഏറ്റവും ആഴത്തില്‍ ബാധിച്ചേക്കുമെന്നാണ് അമേരിക്കന്‍ എന്‍റര്‍ൈ്രപസസ് ഇന്‍സ്ററിറ്റ്യൂട്ട് പ്രവചിക്കുന്നത്. ആയിരക്കണക്കിന് പേജറുകളും തുടര്‍ന്ന് വാക്കി~ടോക്കികളും ഒരേസമയം പൊട്ടിത്തെറിപ്പിച്ചുകൊണ്ട് നടത്തിയ ആക്രമണം അസാധാരണമായിരുന്നു. സമാനമായ ആക്രമണങ്ങള്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളോ വ്യക്തികളോപോലും ചെറിയ തോതില്‍ നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തില്‍ ആയിരിക്കുമ്പോള്‍ എല്ലാ ഉപകരണങ്ങളും ഓഫാക്കേണ്ടി വരുമോ എന്നതും ഓഫാക്കിയിരിക്കുമ്പോഴും സ്ഫോടകവസ്തുക്കള്‍ പ്രവര്‍ത്തനക്ഷമമാക്കാനാകുമോ എന്നതുമൊക്കെ പുതിയ ചര്‍ച്ചാവിഷയങ്ങളാണ്. ഫോണുകളും ലാപ്ടോപ്പുകളും വിമാനത്തിന്‍റെ കാര്‍ഗോ ഹോള്‍ഡില്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയുമോ എന്നും സംശയമുയരുന്നു. സ്ഫോടനത്തിന് കാരണമാകുന്ന സിഗ്നല്‍ ലഭിക്കുന്നതിന് കമ്പ്യൂട്ടറുകളോ ഫോണുകളോ ഓണാക്കേണ്ടതുണ്ടോ സിഗ്നല്‍ കൈമാറാന്‍ വൈ~ഫൈ ആവശ്യമാണെങ്കില്‍ വിമാനങ്ങളില്‍ വൈ~ഫൈ സേവനം അവസാനിപ്പിക്കുമോ തുടങ്ങിയ ആശങ്കകളും ഉയരുന്നുണ്ട്.

ചൈന പോലുള്ള രാജ്യങ്ങളില്‍നിന്ന് ഉപകരണങ്ങളും ഘടകങ്ങളും വാങ്ങുന്നതിനെക്കുറിച്ച് ചില വിദഗ്ധര്‍ ഇതിനകം നിലവിലുള്ള ഭയം തുറന്നു പറഞ്ഞു. ഇത് എല്ലാവരെയും ബാധിക്കുന്ന യഥാര്‍ഥ പ്രശ്നമായിത്തീരുമെന്നാണ് ഒരു വ്യോമയാന വ്യവസായ വിദഗ്ധന്‍ പറയുന്നത്.
Advertisment