ടിക്കറ്റ് തട്ടിപ്പ്: കോള്‍ഡ്പ്ളേ റോക്ക് ബാന്‍ഡ് 'വിരമിക്കുന്നു'

New Update
bjnmknml

ലണ്ടന്‍: വിരമിക്കല്‍ പ്രഖ്യാപനവുമായി ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ കോള്‍ഡ്പ്ളേ. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം.

ബാന്‍ഡിലെ മുഖ്യഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ തന്നെയാണ് വിരമിക്കാനുള്ള ബാന്‍ഡിന്റെ തീരുമാനം അറിയിച്ചത്. പന്ത്രണ്ടാമത്തെ സ്ററുഡിയോ ആല്‍ബം റിലീസിന് ശേഷം വിടവാങ്ങാനാണ് തീരുമാനം. കോള്‍ഡ്പ്ളേയുടെ പത്താമത്തെ ആല്‍ബമാണ് ഒക്ടോബര്‍ നാലിന് പുറത്തിറങ്ങുന്നത്. 1997ല്‍ ലണ്ടനിലാണ് കോള്‍ഡ്പ്ളേ ബാന്‍ഡ് രൂപീകരിച്ചത്. ക്രിസ് മാര്‍ട്ടിന്‍, ജോണി ബക്ലാന്‍ഡ്, ഗൈ ബെറിമാന്‍, വില്‍ ചാമ്പ്യന്‍ എന്നിവരടങ്ങുന്നതാണ് ബാന്‍ഡ്. വിരമിക്കുകയാണെങ്കിലും പരസ്പരം സഹകരിച്ചുതന്നെ തന്നെ അംഗങ്ങള്‍ മുന്നോട്ട് പോകും.

കോള്‍ഡ്പ്ളേയുടെ ലോകപര്യടനമായ മ്യൂസിക് ഓഫ് സ്ഫിയേഴ്സിന്റെ ഭാഗമായി 2025 ജനുവരി 18 മുതല്‍ 21 വരെ നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റേറഡിയത്തില്‍ ബാന്‍ഡിന്റെ പരിപാടി അരങ്ങേറും. പരിമിതമായ ടിക്കറ്റുകള്‍ക്ക് വേണ്ടി ആരാധകര്‍ നെട്ടോട്ടമോടിയതും ബുക്മൈഷോയിലെ തട്ടിപ്പുകളുമെല്ലാം വാര്‍ത്തയായിരുന്നു.

മറിച്ചു വില്‍ക്കുന്നതിനായി 1.2 ലക്ഷത്തോളം ടിക്കറ്റുകള്‍ കോള്‍ഡ്പ്ളേയുടെ കൈല്‍നിന്നും ബുക്മൈഷോ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. നീണ്ട ഏഴുമണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ അനില്‍ മഖിജെ അന്വേഷണ വിഭാഗത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

Advertisment